സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒറ്റമരം

അനിൽ ചേമഞ്ചേരി

നമുക്ക് ഈ പ്രണയതീരത്ത്
വെറുതെയിരിക്കാം,
കഥകൾ പറഞ്ഞ്
കണ്ണിൽ നോക്കിയിരിക്കാം.
വെയിലും മഴയും
മഞ്ഞും കുളിരും
നാം അറിയണമെന്നില്ല.
ഋതുക്കൾ എത്ര മാറി വന്നാലും
ഈ തീരത്ത് നാം ഉണ്ടാകും
ഒറ്റമരമായി
നിലാവ് വിരിച്ചിട്ട
ചില്ലകൾ പൂക്കുന്ന
മണൽ ശയ്യയിൽ
ഒറ്റ നിഴലായ് നാം ഉണ്ടാകും!
പ്രണയം കാലത്തിനും
കവിതയ്ക്കും വർണ്ണനകൾക്കും
അതീതമാണെന്ന് അന്നു നാം
വേരിന്റെ
ആഴങ്ങളിൽ ചെന്ന്
ഉറക്കെ വിളിച്ചു പറയും
റ്റെത്തടിയിൽ പ്രതിധ്വനിച്ച്
ചില്ലകൾ നക്ഷത്രങ്ങളോടായി അതു
തന്നെ വീണ്ടും പറയും !

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…