സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അർദ്ധശില്പങ്ങൾ

നസ്നിൻ സുൽഫത്ത് നാസ്സർ

 

ഒരു പുരുഷൻ താൻ സ്ത്രീയാണെന്നു പറയുമ്പോഴോ

ഒരു സ്ത്രീ താൻ പുരുഷനാണെന്നു പറയുമ്പോഴോ

നിങ്ങൾ നിങ്ങളുടെ കണ്ണുകളും കാതുകളും അടയ്ച്ചുകളയുന്നു

ചുറ്റും വലിയ മതിലുകളും വേലികളും കെട്ടിയുയർത്തുന്നു

വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്നു

നിങ്ങളുടെ ദിനങ്ങൾ സുരക്ഷിതമാക്കി

പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുന്നു.

അപ്പോഴും പുരുഷനായ സ്ത്രീയും

സ്ത്രീയായ പുരുഷനും

അർദ്ധശില്പങ്ങളായി 

തെരുവുകളിൽ അലഞ്ഞുതിരിയുന്നുണ്ടാകും 

പകുതി വെന്തതും

പകുതി പച്ചയായതുമായ

ഹൃദയങ്ങൾ പേറി

സൂര്യനു കീഴെ തിളച്ചുമറിഞ്ഞുകൊണ്ട്

ആൾക്കൂട്ടങ്ങൾക്കിടയിൽ ഞെരിഞ്ഞുകൊണ്ട്.

രാത്രികളിൽ അവർ കയ്യാലകളില്ലാത്ത

തങ്ങളുടെ ഭവനങ്ങളിലേക്കണയുന്നു 

അവരുടെ വന്യമായ പൂന്തോട്ടങ്ങൾക്ക്

നഷ്ടങ്ങളുടെ വിഷം നനയ്ക്കുന്നു

മാറിവെച്ച അവരുടെ ശരീരങ്ങളെ

 അവർ സ്വയം പ്രഹരിക്കുന്നു 

അലമുറയിടുന്ന സ്വന്തം ആത്മാവിനുവേണ്ടി ചരമഗീതങ്ങൾ കേൾക്കുന്നു 

അഭിനയങ്ങളിൽ സ്വയം തളർന്ന്

 കണ്ണീർ കുടിച്ചു തീർക്കുന്നു.

അവർ എന്നും പുതിയ ഒരു ഗ്രഹത്തെ

 സ്വപ്നം കാണുന്നു

ഭൂമി പോലെ തന്നെ

 മരങ്ങളും പർവ്വതങ്ങളും പുഴകളും സമുദ്രങ്ങളും

ഒക്കെയുള്ള ഒരു പുതിയ ഗ്രഹം 

പക്ഷെ അവിടുത്തെ ദൈവം 

കുറച്ചുകൂടെ കരുണയുള്ള ശില്പിയാണ് 

അവിടെ അവൻ അവർക്ക്

 മാലാഖമാരെ സമ്മാനിക്കും.

ലിംഗരഹിതരായ മാലാഖമാർ 

നമുക്കജ്ഞമായ 

സ്നേഹവും പ്രണയവും സ്വപ്നവും ഒക്കെ പേറി

അവർക്കൊപ്പം പറന്നുയരും

നമ്മുടെ കണ്ണെത്താത്ത ഒരിടത്തേക്ക്.

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…