സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭ്രാന്തി

അനുജ എം സജി

യാഥാർഥ്യങ്ങളുടെ തടവറയിൽ
ചിന്തകളുടെ ചങ്ങലയാൽ
ബന്ധിതയായ
ചിത്തഭ്രമക്കാരിയെപ്പോലെ…

ഉടൽവിട്ടുലഞ്ഞയുടയാട മാതിരി
ഉറക്കമകന്ന ഉറക്കറയുടെയിരുളിൽ
വഴിതെറ്റി വന്ന മിന്നാമിന്നിയുടെ
ഇത്തിരി വെട്ടം കണ്ടലറിക്കരയുമൊരു
ബുദ്ധിഹീനയെപ്പോലെ,,

നിലാവകന്ന മനസ്സെന്ന മരുവിൽ
അവ്യക്തമായോരൊറ്റ
നിഴൽത്തേടി നടക്കുന്ന
ലക്ഷ്യമറിയാത്ത വിഡ്ഢിയെപ്പോലെ,,

നിറമറ്റ നീർപ്രവാഹം കൊണ്ടെന്നോ മരിച്ച
പ്രണയാത്മാക്കളുടെ ദാഹമകറ്റുന്ന
ഉന്മാദിനിയെപ്പോലെ,,

എന്നിൽ ജനിച്ചെന്നിൽ മരിക്കുന്ന കവിതകളുടെ
മോക്ഷം കൊതിക്കുമാർത്ത നാദം കേട്ട്
മൂർച്ചപോയൊരൻ വിരൽത്തുമ്പു നോക്കി
ഓർത്തു ചിരിച്ചും കരഞ്ഞും പിണങ്ങിയും
സ്വയം ത്യജിച്ചൊരു
ഭ്രാന്തിയെപ്പോലെ ഞാൻ…

  .

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…