സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മുഖം നഷ്ടമാകുമ്പോൾ

നിർമലാദേവി

ആരുടേയും
മുഖമോർമ്മയില്ല.
ഒരാളുടെ
നെറ്റിയിലെ
കറുത്ത അടയാളം,
മറ്റൊരാളുടെ
കറുത്ത ഫ്രെയിമുള്ള
കട്ടി ക്കണ്ണട,
വേറൊരാളുടെ
ഇടതു പുരികത്തിന്
മുകളിലെ
മുറിപ്പാട്..
അടുത്തയാളെ
ഓർമ വരുന്നത്
കണ്ണുകളിലെ
തീക്ഷ്ണപ്രകാശത്തിലാണ് …

ഇനിയുമൊരാൾ…
ആളെക്കാൾ വലിപ്പമുള്ള
കുടവയർ ..
ഇനി അവളെയാകട്ടെ ….
മാസ്ക്കിനുള്ളിലെ
കിലുക്കാംപെട്ടി ചിരി..

വേവലാതികളുടെ ഭാണ്ഡം
വിഷാദക്കനൽ!

ശ്വസനത്തെ
എന്തെന്നില്ലാതെ
പ്രയാസപ്പെടുത്തുമ്പോൾ പോലും
കനത്ത മുഖാവരണം
മാറ്റാൻ ഭയപ്പെടുന്നവൾ.
അതെ –
മുഖം കാണാതെ,
മുഖമോർക്കാതെ
ഈ കാലത്ത്
തെളിയുന്ന
നിനവുകൾ
ഇങ്ങനെയൊക്കെ


One Response

  1. ഈ കാലത്തിന് അനിയോജ്യമായ കവിത
    well Done! Nirmala Teacher

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…