വിളക്കാണവൾ, നിലവിള
ക്കായഞ്ചു തിരിയിൽ
തെളിഞ്ഞിരുന്നോൾ
പകലുകൾതൻ കല്പാടുക
ളകലുന്നതിന്നൊപ്പം
തിരിനാളത്തിൻ വെട്ടം കുറഞ്ഞു പോയവൾ
ആർക്കാർക്കുമായെണ്ണ പകർന്നവൾ
ഒന്നു മിന്നുവാൻ ഒരു തുള്ളിയില്ലാതെ വറ്റിവരണ്ടു പോയവൾ
കുടുംബത്തിനായ് പിന്നെയും തിരിതെളി ച്ചവൾ,
മണ്ണെണ്ണ വിളക്ക് തെളിച്ച വൾ
ഒരു നേർത്ത തിരിതൻ ചിമ്മിനി വെട്ടവുമായി
പല മുറിയിലായ് ഓടി നടന്നവൾ
ഒരു തിരികൊണ്ട് പല തിരി വെട്ടം തെളിച്ചവൾ
പ്രതീക്ഷയും സഹനവും ബന്ധവും കൊണ്ട് നെഞ്ചത്ത് കൂട്ടിയോര ടുപ്പിൽ
തോരാതെരിഞ്ഞവൾ
പുകകൊണ്ട് ദേഹവും ദേഹിയും കറുപ്പ് നിറ ഞ്ഞവൾ
കരിയില്ലാതൊരു ലോകം സ്വപ്നം കാണാത്തവൾ
സ്നേഹം കെട്ടുപോയോ രടുപ്പിൻ തീ ഊതി ഊതി കരളിലൊരു ഞെരിപ്പോടെരിച്ചവൾ
വേദനകൾ ഒക്കെയും പുകയിൽ തെളിയാതെ എഴുതിയവൾ
പുക മറയ്ക്കും, ആ വാക്കുകളിൽ വേദനയാണെന്ന് ചൂണ്ടി പറയാത്തവൾ.
ആരോരുമിപ്പോഴും വായി ച്ചിടാത്തവൾ ആർക്കാർക്കുമായ് വെട്ടം തെളിപ്പവൾ
മണ്ണെണ്ണയും തീർന്നിന്ന് കരിയും പുകയുമായ്,
ഒരു കനൽ തരിയിലൂറും മണ്ണെണ്ണ സ്വപ്നം കാണു ന്നവൾ
ഇപ്പോഴുമെരിയുമൊരു മണ്ണെണ്ണ വിളക്കാണവൾ