സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മണ്ണെണ്ണ വിളക്ക്

സജി അജീഷ്

വിളക്കാണവൾ, നിലവിള
ക്കായഞ്ചു തിരിയിൽ
തെളിഞ്ഞിരുന്നോൾ

പകലുകൾതൻ കല്പാടുക
ളകലുന്നതിന്നൊപ്പം
തിരിനാളത്തിൻ വെട്ടം കുറഞ്ഞു പോയവൾ

ആർക്കാർക്കുമായെണ്ണ പകർന്നവൾ
ഒന്നു മിന്നുവാൻ ഒരു തുള്ളിയില്ലാതെ വറ്റിവരണ്ടു പോയവൾ

കുടുംബത്തിനായ് പിന്നെയും തിരിതെളി ച്ചവൾ,
മണ്ണെണ്ണ വിളക്ക് തെളിച്ച വൾ

ഒരു നേർത്ത തിരിതൻ ചിമ്മിനി വെട്ടവുമായി
പല മുറിയിലായ് ഓടി നടന്നവൾ
ഒരു തിരികൊണ്ട് പല തിരി വെട്ടം തെളിച്ചവൾ

പ്രതീക്ഷയും സഹനവും ബന്ധവും കൊണ്ട് നെഞ്ചത്ത് കൂട്ടിയോര ടുപ്പിൽ
തോരാതെരിഞ്ഞവൾ

പുകകൊണ്ട് ദേഹവും ദേഹിയും കറുപ്പ് നിറ ഞ്ഞവൾ
കരിയില്ലാതൊരു ലോകം സ്വപ്നം കാണാത്തവൾ

സ്നേഹം കെട്ടുപോയോ രടുപ്പിൻ തീ ഊതി ഊതി കരളിലൊരു ഞെരിപ്പോടെരിച്ചവൾ

വേദനകൾ ഒക്കെയും പുകയിൽ തെളിയാതെ എഴുതിയവൾ
പുക മറയ്ക്കും, ആ വാക്കുകളിൽ വേദനയാണെന്ന് ചൂണ്ടി പറയാത്തവൾ.

ആരോരുമിപ്പോഴും വായി ച്ചിടാത്തവൾ ആർക്കാർക്കുമായ് വെട്ടം തെളിപ്പവൾ

മണ്ണെണ്ണയും തീർന്നിന്ന് കരിയും പുകയുമായ്,
ഒരു കനൽ തരിയിലൂറും മണ്ണെണ്ണ സ്വപ്നം കാണു ന്നവൾ

ഇപ്പോഴുമെരിയുമൊരു മണ്ണെണ്ണ വിളക്കാണവൾ

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…