സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പഴയിടവും എം.ടി.യുടെ രണ്ടാമൂഴവും..

ടി പി.ബാലകൃഷ്ണൻ

പഴയിടം മോഹനൻ നമ്പൂതിരിയും പാചകവും ചർച്ചചെയ്യപ്പെടുന്നകാലത്ത് …. വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്.
ഒരാൾ ഒരു നോവലെഴുതുക…അത്, വായിച്ച് മറ്റൊരാൾ ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരിക…. ചരിത്രത്തിൽത്തന്നെ അപൂർവ്വവും സമാനതകളില്ലാത്തതുമായ സംഭവം….
നോവൽ പ്രസിദ്ധീകരിച്ച് വർഷങ്ങളായിട്ടുംനോവലിസ്റ്റ് ഇത്അറിയാതിരിക്കുക
ആ…വായനക്കാരൻ പ്രശസ്തനുംപ്രഗത്ഭനുമായിമാറുക ജീവനോടെ നോവലിസ്റ്റിൻ്റെ മുന്നിൽ വന്നിരിക്കുക… താങ്കൾ ഈനോവൽഎഴുതിയില്ലായിരുന്നുവെങ്കിൽഞാൻഇന്ന്ജീവിച്ചിരിക്കുമായിരുന്നില്ല എന്നു പറയുക…..
ഒരെഴുത്തുകാരനെസംബന്ധിച്ച് ഇതിലുംവലിയഎന്ത് അവാർഡാണ് ലഭിക്കുക…

ജീവിതം മുന്നിൽ വഴിമുട്ടി നിന്നപ്പോൾ പഴയിടം എങ്ങിനെ രക്ഷപ്പെട്ടു…. എങ്ങിനെ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന പാചകക്കാരനായി മാറി ഭൗതിക ശാസ്ത്രത്തിൽ (Physics)ബിരുദാനന്തര ബിരുദംനേടിയഒരാളാണ്… ഈമനുഷ്യനെന്ന്…കലോത്സവങ്ങളിലെപാചകപ്പുരയിൽചട്ടുകംകൊണ്ട്പായസമിളക്കുന്നപഴയിടത്തിൻ്റെപതിവ്കാഴ്ചകൾകാണുന്നനമ്മിൽഎത്രപേർക്കറിയാം…
കോട്ടയത്തെ ഏതോ റെയിൽവെ ട്രാക്കിൽ ഒടുങ്ങിപ്പോകുമായിരുന്ന ഒരുജീവിതംതിരിച്ച്പിടിച്ചതും അയാൾ ഇന്ന് നാം ചർച്ച ചെയ്യുന്നപാചക കലയുടെകുലപതിയായി അറിയപ്പെടുന്നതിനുംപിന്നിൽഇന്നലെകളിലെ ജീവിത ദുരിതങ്ങളുടെ കയ്പേറിയഅനുഭവകഥയുണ്ട്…..
MSC പാസ്സായ ശേഷം പഴയിടം നാട്ടിൽ ബാങ്ക് ലോണെടുത്ത്ലാബ്ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടതുടങ്ങി..നിർഭാഗ്യമെന്നുപറയട്ടെകടനഷ്ടത്തിലായി അടച്ച് പൂട്ടേണ്ടി വന്നു.ബേങ്ക്ലോൺഅടയ്ക്കാൻ ഗതിയില്ലാതായി…
പലവഴികൾആലോചിച്ചെങ്കിലുംഒടുവിൽഅയാൾആത്മഹത്യചെയ്യുകഎന്നതീരുമാനത്തിലെത്തി….
കോട്ടയത്തെഒരുഉൾനാട്ടിലൂടെറെയിൽവെട്രാക്കിനെലക്ഷ്യംവെച്ച്നടക്കുമ്പോൾ ഒരു പെട്ടിക്കടയിൽ തൂക്കിയിട്ട കലാകൗമുദി വീക്കിലിയിൽ കണ്ണുടക്കി
അതിൻ്റെ പുറംചട്ടയിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു എംടിയുടെ രണ്ടാമൂഴം നോവൽ ആരംഭിക്കുന്നു.
മരണത്തിനുംജീവിതത്തിനുംഇടയിലുള്ളആസമയത്ത് കയ്യിൽ കിട്ടിയ വാരിക അദ്ദേഹം തുറന്നു… രണ്ടാമൂഴംനോവൽആരംഭിക്കുന്ന പേജെടുത്തു. അതിലെ ആദ്യ വാചകം തന്നെപഴയിടത്തെപിടിച്ചിരുത്തി…..
കടലിന്കറുത്തനിറമായിരുന്നു… ഒരു കൊട്ടാരവും മഹാനഗരവുംവിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് അലതല്ലിക്കൊണ്ടലറി
അതിൻ്റെ അവസാന വാചകംതുടരുംഎന്നായിരുന്നു… ജീവിതം തുടരാനും അടുത്തലക്കംവീക്കിലിവായിക്കാനുമായിപഴയിടംകാത്തിരുന്നു……52ലക്കങ്ങളായാണ് നോവൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. അത് മുഴുവനായുംആർത്തിയോടെ അദ്ദേഹം വായിച്ചു തീർത്തു.
ഇതിനിടയിൽ ചെറിയ രൂപത്തിൽപാചകത്തിൻ്റെകാറ്ററിംങ്ങ്,യൂനിറ്റ്ആരംഭിച്ചു. പതുക്കെ പതുക്കെ അത് പച്ച പിടിച്ച് വന്നു.
സ്കൂൾകലോത്സവങ്ങളുടെപാചകക്കാരനായിരുന്ന മലമൽ നീലകണ്ഠൻ നമ്പൂതിരിയുടെസഹായിയായാണ് പഴയിടം പാചക കലയുടെ ബാലപാഠങ്ങൾ വെച്ചും…കണ്ടുംപഠിച്ചത്
2005മുതലാണ്സ്വന്തമായിപാചകംഏറ്റെടുത്ത്നടത്താൻതുടങ്ങിയത്.
പഴയിടം അറിയപ്പെടുന്ന പാചകക്കാരനായി മാറി. പതുക്കെ സാമ്പത്തിക സ്ഥിതിയെല്ലാം മെച്ചപ്പെട്ടു വന്നു. അദ്ദേഹത്തിൻ്റെ രുചി പെരുമ പ്രസിദ്ധമായി പായസ മെങ്കിൽ അത് പഴയിടത്തിൻ്റെതു തന്നെ എന്നസ്ഥിതിവന്നു.17വർഷത്തോളമായി സ്കൂൾ കലോത്സവങ്ങളിലെ പതിവ് പാചകക്കാരനായ് മാറി.
2015….ൽ സംസ്ഥാന സ്കൂൾകലോത്സവംകോഴിക്കോട്ടെത്തിയപ്പോൾ ടെണ്ടർകിട്ടിയത്പഴയിടത്തിനായിരുന്നു.നടത്തിപ്പുകാരിൽ പ്രധാനിയായ സതീശൻമാസ്റ്ററോട്പഴയിടം പറഞ്ഞു…. എനിക്കൊന്ന് എം.ടി.യെ കാണണം…സതീശൻ മാസ്റ്റർഅമ്പരന്നു.എന്തിനാവാംഇദ്ദേഹംഎംടി…
യെകാണുന്നത്എഴുത്തുകാരനും പാചകക്കാരനും തമ്മിലെന്താവുംബന്ധം….
സതീശൻ മാസ്റ്റർ എം ടി യു മായി ബന്ധപ്പെട്ട്അനുമതി വാങ്ങി….
കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടി യുടെ വീട്ടിലേക്ക് പഴയിടവുമായി സതീശൻ മാസ്റ്റർ ചെന്നു.
സ്വീകരിച്ചിരുത്തിയഎംടിയോട് പഴയിടം ചോദിച്ചു: എന്നെ അറിയുമോ?
ഓ…. കേട്ടിട്ടുണ്ട് ധാരാളം കുട്ടികൾക്ക് പാചകം ചെയ്യുന്ന ആളല്ലേ?
പിന്നീട്പഴയിടംമേൽസൂചിപ്പിച്ച കഥകൾ പറഞ്ഞു.
എം ടി തരിച്ചിരുന്നു പോയി.
താനെഴുതിയരണ്ടാമൂഴമെന്ന നോവൽ കൊണ്ട് ജീവിതത്തിൽ രണ്ടാമൂഴം ലഭിച്ചഒരാൾഇതാ….മുന്നിലിരിക്കുന്നു.ഒരെഴുത്തുകാരന്ഇതിൽകൂടുതൽസംതൃപ്തിലഭിക്കുന്നഏത്കാര്യമാണ്,വേറെയുള്ളത്… താനെഴുതിയ പുസ്തകം ഒരാൾക്ക്പ്രചോദനമാകുകഅയാൾ ലോകമറിയുന്ന പാചകക്കാരനാവുക…. പഴയിടം എംടിയെ ക്ഷണിച്ചു. തൻ്റെ പാചകശാലയിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണ പന്തലിലേക്ക്
ക്ഷണംഎം ടി സ്വീകരിച്ചു
പിറ്റേന്ന്കലോത്സവത്തിൻ്റെ പാചകശാലയിലേക്ക് തൻ്റെവായനക്കാരനെത്തേടിമഹാനായഎഴുത്തുകാരൻവന്നു…രണ്ടാമൂഴത്തിൻ്റെ…താൻകയ്യൊപ്പുചാർത്തിയ കോപ്പിയുമായി
പഴയിടത്തിന്ഉപഹാരമായി നൽകാൻ….
എംടിയ്ക്ക്….ഇലയിട്ട്പഴയിടം സദ്യ വിളമ്പി….. തനിക്ക് ജീവനും ജീവിതവും തന്ന വലിയമനുഷ്യനെപാചകകലയുടെകുലപതി…അത്ഭുതത്തോടെ…. നോക്കി നിന്നു… മനസ്സിലപ്പോഴും കോട്ടയത്തെപെട്ടിക്കടയും കലാകൗമുദി വീക്കിലിയും
ഓടിയെത്തിയിരിക്കാം….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…