സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അബൗദ്ധം

പ്രതിഭ പണിക്കർ

അഗാധമായ ഇരുട്ടുകളിൽപ്പോലും
തേടിയാൽ കണ്ടെടുക്കാവുന്ന
ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌;
ആവോളം ചേർന്നിരിയ്ക്കാൻ
ഒരു നേരുതെളിച്ചമെങ്കിലും
വാഗ്ദാനമായ്‌ നീട്ടുന്നവ.

ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ
വെളിപ്പെടുത്തിയേയ്ക്കാവുന്ന
കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ്
എന്നതിനാൽ
അർത്ഥമില്ലായ്മകളുടെ
ചരടുവലിദിശയിലാണ്
തുടർന്നുപോവൽ;
എരിച്ചിലുകളെപ്പൊതിയുന്നൊരു
കട്ടിമെഴുക്‌ ചെറുചിരിയായ്‌
തന്നിൽത്താനണിഞ്ഞ്‌‌.

അഭിനയസാധ്യത
ഏറെയുള്ള രംഗങ്ങളിലെ
പുകഴ്ത്തപ്പെടലിൽ
ശിരസ്സ്‌ വല്ലാതെ
കുനിഞ്ഞുപോവുന്നതിനിടയിലും
വേദിയിൽ കിട്ടിയ വേഷം
ഫലിപ്പിയ്ക്കുന്നതിലെ ശ്രദ്ധ അതീവം.

വിലയിരുത്തലിനിരിയ്ക്കുന്ന കാണികൾ
ഒഴിയുന്നതായ അൽപനേര-
ഇടവേളകൾ മാത്രമുണ്ട്‌.
ചമയങ്ങൾ മാറ്റിയണിഞ്ഞ്‌
ഏകാംഗനാടകം
തുടരുന്നതിനുമുൻപ്‌ 
തന്റേതായ ശ്വാസവിന്യാസത്തെ
ഓർക്കൽകൂടി വിസ്മരിക്കുന്ന
നടനനൈരന്തര്യം!

നിറപ്പകിട്ടില്ലായ്മകളുടെ പഴമയ്ക്ക്‌
ഇനി താങ്ങാനാവില്ലെന്നയത്ര
ഭാരമേറുന്ന വഴിത്തിരിവുനിമിഷത്തിൽ
എല്ലാം നിർത്തിയിറങ്ങാനൊരുങ്ങവേ
ആനന്ദത്തിന്റെ ഒരലമാല വന്ന്
പകലിന്റെ ജീവിതപ്രണയത്തിലേയ്ക്ക്‌
വീണ്ടും തിരിച്ചെടുക്കുന്നു.

ദിനംനീളെ മാരിവില്ലിന്റെ, ആകാശത്തിന്റെ,
മറയുന്ന സൂര്യന്റെ വർണ്ണങ്ങളൊക്കെയും
ഒപ്പിയെടുത്ത്‌ മാറിമാറിയണിയുന്ന,
രാവിൽ ഇരുളുന്ന
സമുദ്രനീലപ്പരപ്പിനുമീതെ
തുടർച്ച യാത്ര.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…