മുയിലുകൾ മാത്രമുള്ളൊരു മേട്
പുൽനാമ്പുകളിലാകെ
മുയലിൻ്റെ ചൂര് ..
രാത്രിയുടെ കൂരിരുട്ടിൽ
മുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും .
കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്
മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾ
മരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്
ഒരു ചെറി മരത്തിൻ്റെ ചില്ല ചുവന്ന്തുടുക്കുന്നത്
ആയുസ്സ് നീളെ പറന്നാലും തീരാതെ പഴത്തോട്ടങ്ങൾ ..
കളകളിൽ കണ്ണുടക്കാത്ത പുലർച്ചയിൽ മുയൽ കണ്ണുകളിലെ
ക്യഷ്ണമണികളിൽ കടന്നൽ കുത്തേറ്റ
പാടുകൾ കാണാം .
സ്വഛതയുടെ പച്ചപ്പിലപ്പോഴും
മേടാകെ ഉണർന്നിരിക്കും