സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശീർഷകമില്ലാത്ത ഒരു കവിത

അന്നാ അഹ്മത്തോവ (1889-1966)
വിവ: പ്രതാപൻ

എന്നോട് സഹായത്തിനായി
ഈ ലോകത്ത് കേണവർ,
നിഷ്ക്കളങ്കരായ നിരപരാധികൾ,
തകർന്നു പോയ ഭാര്യമാർ,
അംഗഛേദം ചെയ്യപ്പെട്ടവർ,
തടവിലാക്കപ്പെട്ടവർ,
ആത്മഹന്താക്കളായവർ –
ഒരു ചില്ലിക്കാശ് വീതം
എനിക്കയച്ച് തന്നിരുന്നെങ്കിൽ
ലോകത്തിലേക്ക് തന്നെ
ഏറ്റവും ധനികയായേനെ ഞാൻ.
അവരൊരു ചില്ലിക്കാശും അയച്ചില്ല,
പകരമെനിക്കവർ നൽകി,
അവരുടെ ത്രാണികൾ.
എന്നേക്കാൾ കരുത്തുറ്റവളായി
അതിനാൽ ലോകത്ത് വേറാരുമില്ല.
എന്തും എനിക്ക് സഹിക്കാം,
ഇത് പോലും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…