വിവ: പ്രതാപൻ
എന്നോട് സഹായത്തിനായി
ഈ ലോകത്ത് കേണവർ,
നിഷ്ക്കളങ്കരായ നിരപരാധികൾ,
തകർന്നു പോയ ഭാര്യമാർ,
അംഗഛേദം ചെയ്യപ്പെട്ടവർ,
തടവിലാക്കപ്പെട്ടവർ,
ആത്മഹന്താക്കളായവർ –
ഒരു ചില്ലിക്കാശ് വീതം
എനിക്കയച്ച് തന്നിരുന്നെങ്കിൽ
ലോകത്തിലേക്ക് തന്നെ
ഏറ്റവും ധനികയായേനെ ഞാൻ.
അവരൊരു ചില്ലിക്കാശും അയച്ചില്ല,
പകരമെനിക്കവർ നൽകി,
അവരുടെ ത്രാണികൾ.
എന്നേക്കാൾ കരുത്തുറ്റവളായി
അതിനാൽ ലോകത്ത് വേറാരുമില്ല.
എന്തും എനിക്ക് സഹിക്കാം,
ഇത് പോലും.