1. ജീവിതരേഖ
വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു .ചെറുതും വലുതുമായ ആശുപത്രി കെട്ടിടങ്ങൾ തട്ടുകടകൾ വലിയ ഹോട്ടലുകൾ, വഴിയോര കാഴ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ മകന്റെ ചോദ്യം “എന്തിനാണച്ചാ ഇത്രയും ആശുപത്രികൾ “തെല്ലു ആലോചനക്ക് ശേഷം തുടർന്നു “അത്രത്തോളം ഹോട്ടലുകളും മകൻ കണ്ടില്ലേ, അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുവേണം നമുക്കു ഈ ആശുപത്രികളിലൊക്കെ പോകാൻ “മകൻ അച്ഛന്റെ മുഖത്തേക്കു മിഴിച്ചുനോക്കി
2. വെറുപ്പ്
തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയർച്ചയായിരുന്നു. തനിക്കു എത്തിപിടികാൻപോലും പറ്റാത്ത ഉയരത്തിലായിരുന്നു അയാളുടെ വളർച്ച. സാമൂഹികരംഗത്തും സാഹിത്യ രംഗത്തും അയാൾ തിളങ്ങി. ഒടുവിൽ അതു സംഭവിച്ചു. അയാൾ ഇഹാലോകവാസം വെടിഞ്ഞു. അതെന്നെ സന്തോഷിപ്പിച്ചില്ല. കാരണം എനിക്കായാളോട് മനസ്സ് നിറയെ ആരാധനയായിരുന്നു .