സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു മിനിക്കഥകൾ

വിജയൻ ചെറുവറ്റ

1. ജീവിതരേഖ

വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു .ചെറുതും വലുതുമായ ആശുപത്രി കെട്ടിടങ്ങൾ തട്ടുകടകൾ വലിയ ഹോട്ടലുകൾ, വഴിയോര കാഴ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ മകന്റെ ചോദ്യം “എന്തിനാണച്ചാ ഇത്രയും ആശുപത്രികൾ “തെല്ലു ആലോചനക്ക് ശേഷം തുടർന്നു “അത്രത്തോളം ഹോട്ടലുകളും മകൻ കണ്ടില്ലേ, അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുവേണം നമുക്കു ഈ ആശുപത്രികളിലൊക്കെ പോകാൻ “മകൻ അച്ഛന്റെ മുഖത്തേക്കു മിഴിച്ചുനോക്കി

2. വെറുപ്പ്

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയർച്ചയായിരുന്നു. തനിക്കു എത്തിപിടികാൻപോലും പറ്റാത്ത ഉയരത്തിലായിരുന്നു അയാളുടെ വളർച്ച. സാമൂഹികരംഗത്തും സാഹിത്യ രംഗത്തും അയാൾ തിളങ്ങി. ഒടുവിൽ അതു സംഭവിച്ചു. അയാൾ ഇഹാലോകവാസം വെടിഞ്ഞു. അതെന്നെ സന്തോഷിപ്പിച്ചില്ല. കാരണം എനിക്കായാളോട് മനസ്സ് നിറയെ ആരാധനയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…