സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു മിനിക്കഥകൾ

വിജയൻ ചെറുവറ്റ

1. ജീവിതരേഖ

വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു .ചെറുതും വലുതുമായ ആശുപത്രി കെട്ടിടങ്ങൾ തട്ടുകടകൾ വലിയ ഹോട്ടലുകൾ, വഴിയോര കാഴ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ മകന്റെ ചോദ്യം “എന്തിനാണച്ചാ ഇത്രയും ആശുപത്രികൾ “തെല്ലു ആലോചനക്ക് ശേഷം തുടർന്നു “അത്രത്തോളം ഹോട്ടലുകളും മകൻ കണ്ടില്ലേ, അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുവേണം നമുക്കു ഈ ആശുപത്രികളിലൊക്കെ പോകാൻ “മകൻ അച്ഛന്റെ മുഖത്തേക്കു മിഴിച്ചുനോക്കി

2. വെറുപ്പ്

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയർച്ചയായിരുന്നു. തനിക്കു എത്തിപിടികാൻപോലും പറ്റാത്ത ഉയരത്തിലായിരുന്നു അയാളുടെ വളർച്ച. സാമൂഹികരംഗത്തും സാഹിത്യ രംഗത്തും അയാൾ തിളങ്ങി. ഒടുവിൽ അതു സംഭവിച്ചു. അയാൾ ഇഹാലോകവാസം വെടിഞ്ഞു. അതെന്നെ സന്തോഷിപ്പിച്ചില്ല. കാരണം എനിക്കായാളോട് മനസ്സ് നിറയെ ആരാധനയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…