സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കേരളം

ഷൗക്കത്ത്

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും തമിഴ്നാട്ടിൽ കുറേ വർഷങ്ങൾ ജീവിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിൻ്റെ മഹത്വം കൂടുതൽ തെളിഞ്ഞു കിട്ടിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മനുഷ്യാവകാശവും പൗരബോധവും ഏറെക്കുറെ നന്മയോടെ പുലരുന്നത് ഇവിടെ മാത്രമാണ്. രാജ്യത്തിന് മൊത്തം മാതൃകയാക്കാവുന്ന ഒരു നന്മ ഇവിടെയുണ്ട്.

ലോകത്തിൻ്റെ എല്ലാ ഭാഗത്തേക്കും യാത്ര ചെയ്യുകയും ആ സംസ്ക്കാരവുമായി അടുത്തിടപഴകുകയും ചെയ്ത മനുഷ്യർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഒരുപക്ഷേ , കേരളമായിരിക്കും. അതുപോലെ ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും മനുഷ്യർ എത്തിച്ചേരുകയും ഇടപഴകുകയും ചെയ്ത സംസ്ഥാനം കേരളമായിരിക്കും. അങ്ങനെ സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നിടത്ത് സംഭവിക്കുന്ന വെളിച്ചമാണ് കേരളത്തിന് ലഭിച്ച നന്മ.

ലോകത്തിൻ്റെ ഏത് ഭാഗത്ത് പ്രശ്നമുണ്ടാകുമ്പോഴും അത് നമ്മുടെ സ്വന്തം പ്രശ്നം പോലെ നാം അനുഭവിക്കും. കാരണം, കേരളത്തിലാണ് നാം കഴിയുന്നതെങ്കിലും അബോധപരമായി നാം ലോക പൗരന്മാരാണ്. ആ ഒരു വലുപ്പം നമ്മുടെ ബോധത്തിന് നല്കിയത് വ്യത്യസ്തതകളുമായി ഇടപഴകി ജീവിച്ച സാഹചര്യങ്ങളാണ്.

നാനാത്വത്തിൽ ഏകത്വവും മതേതരത്വവും ഉന്നത മൂല്യങ്ങളായി കരുതി സൗഹൃദവും സഹവർത്തിത്വവും എല്ലാ മേഖലയിലും പ്രസരിപ്പിച്ചാലേ ഇന്ത്യ ഒരൊറ്റ ജനതയെന്ന ഒരുമയിലേക്ക് ഉണർന്നു വരികയുള്ളൂ. അപര വിദ്വേഷം പടർത്തി അധികാരങ്ങൾ സ്ഥാപിക്കാമെന്നല്ലാതെ സമാധാനം സൃഷ്ടിക്കാനാകില്ല എന്നത് ലോക ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാവുന്ന യാഥാർത്ഥ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…