ചുരത്തിഎൻ്റെ
ഒൻപതാം ഹെയർപിൻ വളവിൽ വെച്ച്
ഒരു മലയണ്ണാൻ കുറുങ്ങനെ ചാടി.
പേരറിയാമരത്തിലിരുന്ന്
അതിന്റെ വലിൻ സൗന്ദര്യം
ഞങ്ങളെ ഉയർത്തി കാണിച്ചു.
വാഹനങ്ങൾ പതുക്കെ പോവുക
മൃഗങ്ങളെ ശല്യപ്പെടുത്താതിരിക്കുക
എന്ന പച്ച പരസ്യ പലകയ്ക്കു മുകളിൽ
ഇളം വെയിൽ കാഞ്ഞ്
ധ്യാനം കൊള്ളുന്നു ഒരു കുരങ്ങൻ .
മലകളുടെ പാവാട ഞൊറികളിൽ
വെയിൽ പുതപ്പിച്ച
സ്വർണ്ണ ഉടയാടകളെ
കാറ്റ് ഇസ്തിരിയിട്ട് ഉണക്കുന്നു.
മരങ്ങളെ ചുംബിച്ചു പായുന്നുണ്ട്
വെള്ളിമേഘങ്ങളുടെ പഞ്ഞിക്കെട്ടുകൾ.
ഏത് കിളിയുടെ പാട്ടിനൊത്ത്
പുല്ലാങ്കുഴലൂതുന്നുമുളങ്കാടുകൾ
മലയിറക്കത്തിൽ കൂടെ പോരുന്നു
മതിമറന്ന ഗന്ധങ്ങൾ ..
മുഖമുരസും ഇലഞരമ്പിൽ
കുളിര് കോരിയ മൗനങ്ങൾ .
മടക്കയാത്രയിൽ
അവസാനത്തെ വളവിൽ വെച്ച്
കുറുകെ ചാടുന്നു ആ മലയണ്ണാൻ