സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അമ്മയെ കാണുകയെന്നാൽ

ആഷ്ന ഷാജു കുറുങ്ങാട്ടിൽ

അമ്മയെ കാണുകയെന്നാൽ
വെള്ളംകയറിയ തോണിയെ കാണുന്നപോലെ എനിക്കു തോന്നാറുണ്ട്,
വെള്ളംകയറി നിറഞ്ഞാലും അവ നീന്തികൊണ്ടേയിരിക്കും

അമ്മ കരയുമ്പോൾ
എനിക്കാദ്യം തോന്നുക
മുറുകെ പിടിക്കാനാണ്,
കടത്തുകാരന്റെ മുറുകലുകൾപോലെ.

ദിശതെറ്റി ആരുമില്ലാതെ
ഉറവ നോക്കാതെ ഒഴുകുന്ന തോണിക്കും
അമ്മക്കും ഒരേ ഛായയാണ്.

കൈമുറിഞ്ഞു ചോരചീറ്റിയാലും
അപ്പന്റെ പഴയ കള്ളിമുണ്ട് കീറി കൈകെട്ടുന്ന അവളുടെ ഒറ്റവാക്കുണ്ട്
“പിന്നെ രണ്ടുരൂപക്ക്, ബാൻഡേജ്”

വെള്ളംനിറഞ്ഞു മുങ്ങുന്ന വള്ളത്തിൽ
കടത്തുകാരൻ മുണ്ടുവെക്കുമ്പോൾ ഒറ്റനിപ്പിന് ആ രണ്ടുരൂപ ജീവന്റെ ശ്വാസമാവും.

അടുപ്പിലെ തീ ഊതി ഊതി കത്തിക്കുമ്പോൾ
വിയർത്തോട്ടുന്ന നെറ്റിക്ക്
ഉപ്പുണ്ടോന്ന് ചോദിക്കുന്നപോലെ
ഓരോ തിരയും വള്ളത്തിനോട് ഉപ്പുണ്ടോന്ന് ചോദിക്കും.

വെള്ളം നിറഞ്ഞ് ശ്വാസംമുട്ടുമ്പോഴും
ശബ്ദമില്ലാതെ ഇരിപ്പിടങ്ങളെ ഭദ്രമാക്കുന്ന ആ വള്ളത്തിനും,
ഒടുവിലത്തെ കോശം എല്ലിനോട് ചേർന്നുനിൽക്കുന്നതുവരെ
മുലക്കണ്ണിന്റെ പശതീരുന്നതുവരെ
ഹൃദയത്തിന്റെ അവസാനയിടിപ്പിലും
ചേർത്തുനിർത്തുന്ന അമ്മക്കും
ഒരേ കരുതലാണ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…