സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അമ്മയെ കാണുകയെന്നാൽ

ആഷ്ന ഷാജു കുറുങ്ങാട്ടിൽ

അമ്മയെ കാണുകയെന്നാൽ
വെള്ളംകയറിയ തോണിയെ കാണുന്നപോലെ എനിക്കു തോന്നാറുണ്ട്,
വെള്ളംകയറി നിറഞ്ഞാലും അവ നീന്തികൊണ്ടേയിരിക്കും

അമ്മ കരയുമ്പോൾ
എനിക്കാദ്യം തോന്നുക
മുറുകെ പിടിക്കാനാണ്,
കടത്തുകാരന്റെ മുറുകലുകൾപോലെ.

ദിശതെറ്റി ആരുമില്ലാതെ
ഉറവ നോക്കാതെ ഒഴുകുന്ന തോണിക്കും
അമ്മക്കും ഒരേ ഛായയാണ്.

കൈമുറിഞ്ഞു ചോരചീറ്റിയാലും
അപ്പന്റെ പഴയ കള്ളിമുണ്ട് കീറി കൈകെട്ടുന്ന അവളുടെ ഒറ്റവാക്കുണ്ട്
“പിന്നെ രണ്ടുരൂപക്ക്, ബാൻഡേജ്”

വെള്ളംനിറഞ്ഞു മുങ്ങുന്ന വള്ളത്തിൽ
കടത്തുകാരൻ മുണ്ടുവെക്കുമ്പോൾ ഒറ്റനിപ്പിന് ആ രണ്ടുരൂപ ജീവന്റെ ശ്വാസമാവും.

അടുപ്പിലെ തീ ഊതി ഊതി കത്തിക്കുമ്പോൾ
വിയർത്തോട്ടുന്ന നെറ്റിക്ക്
ഉപ്പുണ്ടോന്ന് ചോദിക്കുന്നപോലെ
ഓരോ തിരയും വള്ളത്തിനോട് ഉപ്പുണ്ടോന്ന് ചോദിക്കും.

വെള്ളം നിറഞ്ഞ് ശ്വാസംമുട്ടുമ്പോഴും
ശബ്ദമില്ലാതെ ഇരിപ്പിടങ്ങളെ ഭദ്രമാക്കുന്ന ആ വള്ളത്തിനും,
ഒടുവിലത്തെ കോശം എല്ലിനോട് ചേർന്നുനിൽക്കുന്നതുവരെ
മുലക്കണ്ണിന്റെ പശതീരുന്നതുവരെ
ഹൃദയത്തിന്റെ അവസാനയിടിപ്പിലും
ചേർത്തുനിർത്തുന്ന അമ്മക്കും
ഒരേ കരുതലാണ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…