സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പൂക്കളുടെയും പെൺകുട്ടികളുടെയും ഭൂമി

സെറീന

      

1.

കരിഞ്ഞുണങ്ങിയ 

പൂക്കളുടെ ഉള്ളിൽ നിന്ന് 

ശേഖരിച്ചു വെച്ച വിത്തുകൾ 

വാക്കുകളെയും ദൈവത്തെയും  തൊടാൻ 

കൈവിറച്ച പെൺകുട്ടിയെ പോലെ 

കാറ്റും വെളിച്ചവും കടക്കാത്ത മൂലകളിൽ 

ജീവൻ്റെ ഒരടയാളവും തീണ്ടാതെ കിടന്നു. 

ഇരുട്ടിൽ നിന്ന് വെയിലിലേക്ക് 

നീളുന്നു ഉറുമ്പുകളുടെ ജാഥ 

മരണം തിന്നതിൻ്റെ  ബാക്കിയിൽ 

ജീവിതത്തെ ഊട്ടുന്നവരുടെ വലിയ നിര 

അവ ഞങ്ങളോട് സംസാരിക്കുന്നുണ്ടായിരുന്നു 

ശിക്ഷ തീരാനുള്ള വര്‍ഷങ്ങളെ

ദിവസങ്ങളാക്കി കൗണ്ട് ഡൗൺ 

ചെയ്യുന്ന ജീവ പര്യന്തം 

തടവുകാരനെയെന്ന പോലെ 

പ്രതീക്ഷയുടെ സൂത്രവാക്യങ്ങൾ 

ഞങ്ങളെ തൊട്ടു. 

ശസ്ത്രകിയാ മേശയില്‍ 

തെളിഞ്ഞ സ്റ്റീല്‍ കത്തിയുടെ മൂര്‍ച്ചയ്ക്ക് 

കാത്ത് കിടക്കുന്ന രോഗാതുരമായൊരു 

ശരീരത്തിൻ്റെ മടങ്ങിവരവ് പോലെ 

വേദനയിലൂടെ വേദനയുടെ നൂൽപ്പാലം 

കടക്കുന്ന മറ്റൊരു സൂത്രവാക്യം. 

കടന്നു പോകുന്നേരം 

പരസ്പരം മുഖം മുട്ടിച്ചു 

കൈമാറുന്ന അടയാളവാക്യത്തിൽ 

കൂട്ടമായിരിക്കുന്നതിൻ്റെയും  

കൂട്ടായിരിക്കുന്നതി ൻ്റെയും

മധുരത്തരികൾ പറ്റിപ്പിടിച്ചു. 

ഉറുമ്പുകളാകണമായിരുന്നു ഞങ്ങൾക്ക് 

ഉഷ്ണം ഒളിച്ചു കടത്തിയ 

മഴകളെ വീണ്ടെടുക്കണമായിരുന്നു 

ഉണങ്ങിയ പൂക്കളിൽ നിന്ന് 

വസന്തത്തെ വിരിയിക്കണമായിരുന്നു 

എല്ലാ കൊടുങ്കാറ്റുകളുടെയും 

ചുരുൾ നിവർത്തിയ കൊടിക്കൂറ പോലെ

തലമുടിയുടെ അലകൾ വിടർന്നു 

ലോകം കനത്തിൽ കറുപ്പിച്ചു 

കണ്ണെഴുതുകയാണെന്ന മട്ടിൽ 

കണ്ണാടികൾ തെളിഞ്ഞു 

എല്ലാ തീയും വാങ്ങി കറുക്കുന്ന

വിറകടുപ്പിൻ്റെ ചിമ്മിനിയുള്ള്

സൂര്യനിലേക്കു തുറന്നു. 

കുഴിഞ്ഞ കണ്ണുകളുടെയും 

കറുത്തു വരണ്ട തടങ്ങളുടെയും 

താഴ്‌വരകളിൽ നിന്ന് 

ലോകത്തെ കവിതയിലേക്ക് 

പരിഭാഷപ്പെടുത്തുന്ന വാക്കുകൾ

വിരൽ കോർത്തു പിടിക്കുന്നു,

ഭൂമി തിരണ്ടത് പോലെ

ഒരു പൂപ്പാടമുണ്ടാവുന്നു !

2.

അല്ലെങ്കിൽ തന്നെ 

എത്ര കാലമാണ് വേനലുകളെയിങ്ങനെ 

കയറൂരി വിടുക !

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…