സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിണാമപ്രണയം

കീർത്തി രവീന്ദ്രൻ

ഇതൊരു തുറന്നു പറച്ചിലാണ്;
തുടർന്ന് വായിക്കുവാനുള്ള ഒരു അസാമാന്യധൈര്യത്തെ ഞാൻ ക്ഷണിക്കുന്നു.

പ്രണയമെന്നത് രണ്ട് വ്യക്തികളെ
സംബന്ധിക്കുന്ന ഒരപൂർവ്വ കാലമത്രേ!
നിങ്ങളിൽ നിക്ഷിപ്തമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് മാത്രമേ പ്രണയം സാധ്യമാകൂ.

അലഞ്ഞലിയുന്ന കാറ്റിനെ പോലെ സ്വതന്ത്രമാക്കി പ്രണയത്തെ വിടുന്നവരോട് സ്നേഹത്തിൻ്റെ ഭാഷയിൽ ഞാനുരുവിടുന്നു.
“നിർത്തുക.. കാറ്റിനെ തൽക്ഷണം പിടിച്ചു വയ്ക്കുക!”

പ്രണയത്തിലകപ്പെട്ട എന്തിനോടുമാകട്ടെ,
ആ അംശത്തെ മാത്രം നിങ്ങൾ തൊടുമ്പോൾ നിങ്ങൾ മരിക്കുന്നു!
നിങ്ങൾക്കേറ്റവും ഭയമുള്ള വിഷാദത്തിലേക്കോ കരിംസർപ്പത്തിലേക്കോ മറ്റു സാധുജീവനുകളിലേക്കോ നിങ്ങളുടെ പ്രണയത്തെ പകുത്തു വിടുക!
ഒരു വിടുതലോടുകൂടിയുള്ള പ്രക്രിയയ്ക്കല്ലാതെ നിങ്ങളെ മോചിപ്പിക്കുവാൻ ഒന്നിനും സാധ്യമല്ല!

നിങ്ങൾ സ്വാതന്ത്ര്യ മാർജിച്ച് പ്രണയിക്കുമ്പോൾ അത് സ്വതന്ത്രതയെ തടവിലാക്കുക മാത്രം ചെയ്യുന്നു.

വന്യമായ തിരകളെ കുഞ്ഞോളങ്ങളായ് കെട്ടിയിടുവാനുള്ള കെൽപുണ്ടേൽ മാത്രം പ്രണയിക്കൂ.
അർത്ഥമില്ലാതെ അന്തരാത്മാവിൻ്റെയാത്മാവിനെ തീക്ഷ്ണമായി കാമിക്കുക!
ഒരിറ്റു വെളിച്ചം പോലും കടന്നുവരാത്ത കാനനഭംഗിയുള്ള എൻ്റെ പ്രണയത്തിലേക്ക് തീചൂടിനെ മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു.
അതെൻ്റെ ജല്പനങ്ങളേയും മൃദുവായ നിശ്വാസത്തെയും കെടുത്തുക മാത്രം ചെയ്യട്ടെ!

മൃതിക്കപ്പുറം എത്തി നോക്കുന്ന പുനർജനിയെ നൽക്കുന്ന പ്രക്രിയമാത്രം പ്രിയതരം!

മിശ്രണങ്ങളായ ധ്വനികൾക്കുള്ള സുന്ദരലയമാണ് ആസ്വാദ്യകരം;
എന്നിലെ മറ്റൊരെന്നെ, എൻ്റേതല്ലെന്ന് ഞാൻ വിശ്വസിച്ച അറ്റത്തേക്കുള്ള പ്രയാണം കണക്ക് എന്നെ തൊടുന്ന പ്രണയമേ.. നിന്നെ ഞാൻ മുറുക്കിപിടിക്കുന്നു!
അടയാതെയണയാതെ എന്നിലെ തീക്ഷ്ണതീയായി തുടരുക;
മറ്റൊരെന്നെയും നിന്നെയും വാർത്തെടുക്കുക, പരിണാമം സാധിക്കുക!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…