സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവസാനത്തെ കവിത

ശ്രീജ എൽ. എസ്

എന്റെ സ്വപ്നങ്ങളുടെ പറുദീസയിൽ
പടർന്നു പന്തലിച്ച വൃക്ഷമായിരുന്നു നീ
മുറിച്ചു മാറ്റിയിട്ടും വേരിൽ നിന്നും
വീണ്ടും വീണ്ടും മുളച്ചു പൊന്തുന്ന
തഴപ്പച്ചയുടെ ഓരത്തണലിൽ
ഞാനെന്റെ ഓർമ്മത്തളർച്ചകളെ
കിടത്തിയുറക്കട്ടെ.

ദിനരാത്രങ്ങളൊടുങ്ങിയ
സംവത്സരങ്ങൾക്കും യുഗങ്ങൾക്കുമപ്പുറം
ഒരു തമോഗോളമായ് തരിശായ ഭൂമിയിൽ
ജീവന്റെ ജലബിന്ദു ഇറ്റു വീഴുമ്പോൾ
മുളപൊട്ടി തിരി നീട്ടുമൊരു ചെടിയെ
തലോടും സൂര്യ രേണുവായ്‌
നീയെന്റെ അരികിലേക്ക് വരുന്നതെന്നാണ്?

രാജകൊട്ടാരത്തിലെ അന്ത:പ്പുരത്തിൽ നിന്നും
ആട്ടിയോടിക്കപ്പെട്ട കാമിനി
ഇന്ദ്രിയാഭിനിവേശങ്ങൾ വെടിഞ്ഞ്
പ്രാണൻ മുറുകെ പിടിച്ച്
ബുദ്ധശിഷ്യനെ കാത്തിരുന്ന പോലെയല്ല

കിരീടവും ചെങ്കോലുമില്ലാതെ
അമ്പാടിപ്പൈതലിന്റെ കുസൃതിയോടെ
ഈറത്തണ്ടുമായ് വരും ആട്ടിടയനെയോർത്ത്
ശ്യാമരാധ തപസ്സിരുന്ന പോലെയുമല്ല.

എഴുതി പൂർത്തിയാക്കാനാവാത്തൊരു
പ്രണയകാവ്യത്തിന്റെ
അവസാനത്തെ ഈരടികൾക്കായ്
പൊരുന്നിരിക്കുമൊരു പക്ഷിയെപ്പോലെ
ഇഹപരങ്ങളിൽ കാത്തിരിക്കുമെൻ
ദേഹമില്ലാത്ത ദേഹിതൻ
ആത്മദാഹം തീർക്കുവാൻ
അക്ഷരത്തെളിനീരുമായ്‌
നീ നീയായ്‌ വരുന്നതെന്നാണ്?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…