സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവസാനത്തെ കവിത

ശ്രീജ എൽ. എസ്

എന്റെ സ്വപ്നങ്ങളുടെ പറുദീസയിൽ
പടർന്നു പന്തലിച്ച വൃക്ഷമായിരുന്നു നീ
മുറിച്ചു മാറ്റിയിട്ടും വേരിൽ നിന്നും
വീണ്ടും വീണ്ടും മുളച്ചു പൊന്തുന്ന
തഴപ്പച്ചയുടെ ഓരത്തണലിൽ
ഞാനെന്റെ ഓർമ്മത്തളർച്ചകളെ
കിടത്തിയുറക്കട്ടെ.

ദിനരാത്രങ്ങളൊടുങ്ങിയ
സംവത്സരങ്ങൾക്കും യുഗങ്ങൾക്കുമപ്പുറം
ഒരു തമോഗോളമായ് തരിശായ ഭൂമിയിൽ
ജീവന്റെ ജലബിന്ദു ഇറ്റു വീഴുമ്പോൾ
മുളപൊട്ടി തിരി നീട്ടുമൊരു ചെടിയെ
തലോടും സൂര്യ രേണുവായ്‌
നീയെന്റെ അരികിലേക്ക് വരുന്നതെന്നാണ്?

രാജകൊട്ടാരത്തിലെ അന്ത:പ്പുരത്തിൽ നിന്നും
ആട്ടിയോടിക്കപ്പെട്ട കാമിനി
ഇന്ദ്രിയാഭിനിവേശങ്ങൾ വെടിഞ്ഞ്
പ്രാണൻ മുറുകെ പിടിച്ച്
ബുദ്ധശിഷ്യനെ കാത്തിരുന്ന പോലെയല്ല

കിരീടവും ചെങ്കോലുമില്ലാതെ
അമ്പാടിപ്പൈതലിന്റെ കുസൃതിയോടെ
ഈറത്തണ്ടുമായ് വരും ആട്ടിടയനെയോർത്ത്
ശ്യാമരാധ തപസ്സിരുന്ന പോലെയുമല്ല.

എഴുതി പൂർത്തിയാക്കാനാവാത്തൊരു
പ്രണയകാവ്യത്തിന്റെ
അവസാനത്തെ ഈരടികൾക്കായ്
പൊരുന്നിരിക്കുമൊരു പക്ഷിയെപ്പോലെ
ഇഹപരങ്ങളിൽ കാത്തിരിക്കുമെൻ
ദേഹമില്ലാത്ത ദേഹിതൻ
ആത്മദാഹം തീർക്കുവാൻ
അക്ഷരത്തെളിനീരുമായ്‌
നീ നീയായ്‌ വരുന്നതെന്നാണ്?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…