സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവസാനത്തെ കവിത

ശ്രീജ എൽ. എസ്

എന്റെ സ്വപ്നങ്ങളുടെ പറുദീസയിൽ
പടർന്നു പന്തലിച്ച വൃക്ഷമായിരുന്നു നീ
മുറിച്ചു മാറ്റിയിട്ടും വേരിൽ നിന്നും
വീണ്ടും വീണ്ടും മുളച്ചു പൊന്തുന്ന
തഴപ്പച്ചയുടെ ഓരത്തണലിൽ
ഞാനെന്റെ ഓർമ്മത്തളർച്ചകളെ
കിടത്തിയുറക്കട്ടെ.

ദിനരാത്രങ്ങളൊടുങ്ങിയ
സംവത്സരങ്ങൾക്കും യുഗങ്ങൾക്കുമപ്പുറം
ഒരു തമോഗോളമായ് തരിശായ ഭൂമിയിൽ
ജീവന്റെ ജലബിന്ദു ഇറ്റു വീഴുമ്പോൾ
മുളപൊട്ടി തിരി നീട്ടുമൊരു ചെടിയെ
തലോടും സൂര്യ രേണുവായ്‌
നീയെന്റെ അരികിലേക്ക് വരുന്നതെന്നാണ്?

രാജകൊട്ടാരത്തിലെ അന്ത:പ്പുരത്തിൽ നിന്നും
ആട്ടിയോടിക്കപ്പെട്ട കാമിനി
ഇന്ദ്രിയാഭിനിവേശങ്ങൾ വെടിഞ്ഞ്
പ്രാണൻ മുറുകെ പിടിച്ച്
ബുദ്ധശിഷ്യനെ കാത്തിരുന്ന പോലെയല്ല

കിരീടവും ചെങ്കോലുമില്ലാതെ
അമ്പാടിപ്പൈതലിന്റെ കുസൃതിയോടെ
ഈറത്തണ്ടുമായ് വരും ആട്ടിടയനെയോർത്ത്
ശ്യാമരാധ തപസ്സിരുന്ന പോലെയുമല്ല.

എഴുതി പൂർത്തിയാക്കാനാവാത്തൊരു
പ്രണയകാവ്യത്തിന്റെ
അവസാനത്തെ ഈരടികൾക്കായ്
പൊരുന്നിരിക്കുമൊരു പക്ഷിയെപ്പോലെ
ഇഹപരങ്ങളിൽ കാത്തിരിക്കുമെൻ
ദേഹമില്ലാത്ത ദേഹിതൻ
ആത്മദാഹം തീർക്കുവാൻ
അക്ഷരത്തെളിനീരുമായ്‌
നീ നീയായ്‌ വരുന്നതെന്നാണ്?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…