ദൂരെ ദൂരെ നിന്നും ജോലി
കഴിഞ്ഞ് ക്ഷീണിതയായി
വീടിന്റെ
ഉമ്മറതെത്തിയപ്പോൾ
അയാൾ കാത്തുനില്പുണ്ടായിരുന്നു ,.
വന്നതും ബാഗും വാങ്ങി വെച്ച്
അയാൾ വിനീതയായ
ഭാര്യയെപ്പോലെ തൊട്ടടുത്തു
നിന്നു. ,
നെറ്റിയിൽ വിരലൊന്നമർത്തി
ഗൗരവത്തോടെ ഞാനിരിക്കവേ
അയാൾ ചായയുമായി
വന്നത്
ഒരു കവിൾ കുടിച്ചതിൻ
ശേഷം കടുപ്പം പോരാതെയുണ്ടായ
ദേഷ്യം നിരാലംബയായ
സ്തീയെപ്പോലെയയാൾ കണ്ടു .,
മുറിയിൽ പോയി സാരിയഴിക്കവേ അലമാരയിലടുക്കി വെച്ചിരുന്ന
നേറ്റി വസ്ത്രങ്ങൾ എടുത്തുവെച്ചു
അഴിച്ച വസ്ത്രങ്ങൾ അലക്കുവാനായ് തിടുക്കത്തിൽ എടുത്തു
കൊണ്ടുപോയപ്പോൾ ഞാനൊരു ഭർത്താവിനെപ്പോലെ
അയാളെയൊന്നു നോക്കി .,
വിശ്രമത്തിനിടയിൽ ടെലിവിഷനിൽ
കൗണ്ടർ പോയിന്റ് കണ്ടു കൊണ്ടിരിക്കേ അടുക്കളയിലെ അരവുയന്ത്രങ്ങളുടെ ശബ്ദമെന്നെ
അലോസരപ്പെടുത്തിയപ്പോൾ
അടുക്കളയുടെ പ്രവേശന വാതിൽ
കൊട്ടിയടച്ച
ഭർത്താവിന്റെ മനസ്സറിയുന്ന ഭാര്യയെപ്പോലെയായി
അയാൾ മാറി.,
അത്താഴത്തിനായ് അയാളുണ്ടാക്കിയ വിഭവങ്ങളുടെ ഓരോ കുറ്റങ്ങളും
പറഞ്ഞു പറഞ്ഞു ആഹാരം
കഴിച്ചതിനു ശേഷം ഉറക്കമുറിയിൽ
നിദ്രയിലേക്ക് പ്രവേശിക്കുമ്പോഴും
അയാൾ അടുക്കളയിൽ പാത്രങ്ങൾ
കഴുകുന്ന കലപില ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ,
പൊടുന്നനെ
കച്ചേരിപ്പടി കച്ചേരിപ്പടി
എന്നുറക്കേയുള്ള വിളി കേട്ട് ബസിൽ
നിന്നും ചാടിയിറങ്ങി
മറൈൻ ഡ്രൈവിലേക്ക്
പോകുന്ന ബസിൽ ഞാൻ
ഓടിക്കയറി….