സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാതിരാപ്പാട്ട്

ധന്യഗംഗ




അന്നേറെനേരമാ രാവിൽനിലാവത്ത്
രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നു
ആപാട്ടിനീരടിയേറ്റു പാടാനെന്റെ
നെഞ്ചിലെ മൈനകൊതിച്ചിരുന്നു.

പാടുവാനേറെകൊതിക്കുമെൻ
നെഞ്ചകം
പാതിരാക്കാറ്റ് തലോടുംനേരം
ഓർമ്മകൾവന്നെന്നെതൊട്ടു
ണർത്തീടുന്നു
ഒരായിരം കഥ ചൊല്ലിടുന്നു.

കാവിലെപുള്ളുവൻപാട്ടിൽകരിനാഗം
തുള്ളി,ക്കളം മറച്ചാടീടവേ
ആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾ
ആയിരം സ്വപ്നം വിരിഞ്ഞിടുന്നു.

ഉത്രാടസന്ധ്യയ്ക്ക് കാവിൽ
വിളക്കുവെ –
ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾ
ആതിരരാവിൽ നീ തന്നപുല്ലാംകുഴൽ
എങ്ങോ മറന്നു ഞാൻ വെച്ചുപോയി.

മഞ്ചാടി വാരിവിതറിയ സന്ധ്യതൻ
മഞ്ജുളരാഗം നുകർന്നീടവേ
പിന്നാലെവന്നെന്റകണ്ണുപൊത്തിച്ചുടു
ചുംബനം ചാർത്തിയകന്നിടുന്നു.

പൗർണ്ണമിരാവിൽതനിച്ചുറങ്ങീ
ടുമ്പോൾ
പാതിരാ പൈങ്കിളി പാടിടുമ്പോൾ
ആരെയോ തേടിയലഞ്ഞിടുന്നെൻ നെഞ്ചം
ആദ്രമായെന്തിനോ തേങ്ങിടുന്നു.

                                               

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…