സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാതിരാപ്പാട്ട്

ധന്യഗംഗ




അന്നേറെനേരമാ രാവിൽനിലാവത്ത്
രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നു
ആപാട്ടിനീരടിയേറ്റു പാടാനെന്റെ
നെഞ്ചിലെ മൈനകൊതിച്ചിരുന്നു.

പാടുവാനേറെകൊതിക്കുമെൻ
നെഞ്ചകം
പാതിരാക്കാറ്റ് തലോടുംനേരം
ഓർമ്മകൾവന്നെന്നെതൊട്ടു
ണർത്തീടുന്നു
ഒരായിരം കഥ ചൊല്ലിടുന്നു.

കാവിലെപുള്ളുവൻപാട്ടിൽകരിനാഗം
തുള്ളി,ക്കളം മറച്ചാടീടവേ
ആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾ
ആയിരം സ്വപ്നം വിരിഞ്ഞിടുന്നു.

ഉത്രാടസന്ധ്യയ്ക്ക് കാവിൽ
വിളക്കുവെ –
ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾ
ആതിരരാവിൽ നീ തന്നപുല്ലാംകുഴൽ
എങ്ങോ മറന്നു ഞാൻ വെച്ചുപോയി.

മഞ്ചാടി വാരിവിതറിയ സന്ധ്യതൻ
മഞ്ജുളരാഗം നുകർന്നീടവേ
പിന്നാലെവന്നെന്റകണ്ണുപൊത്തിച്ചുടു
ചുംബനം ചാർത്തിയകന്നിടുന്നു.

പൗർണ്ണമിരാവിൽതനിച്ചുറങ്ങീ
ടുമ്പോൾ
പാതിരാ പൈങ്കിളി പാടിടുമ്പോൾ
ആരെയോ തേടിയലഞ്ഞിടുന്നെൻ നെഞ്ചം
ആദ്രമായെന്തിനോ തേങ്ങിടുന്നു.

                                               

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…