സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാതിരാപ്പാട്ട്

ധന്യഗംഗ




അന്നേറെനേരമാ രാവിൽനിലാവത്ത്
രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നു
ആപാട്ടിനീരടിയേറ്റു പാടാനെന്റെ
നെഞ്ചിലെ മൈനകൊതിച്ചിരുന്നു.

പാടുവാനേറെകൊതിക്കുമെൻ
നെഞ്ചകം
പാതിരാക്കാറ്റ് തലോടുംനേരം
ഓർമ്മകൾവന്നെന്നെതൊട്ടു
ണർത്തീടുന്നു
ഒരായിരം കഥ ചൊല്ലിടുന്നു.

കാവിലെപുള്ളുവൻപാട്ടിൽകരിനാഗം
തുള്ളി,ക്കളം മറച്ചാടീടവേ
ആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾ
ആയിരം സ്വപ്നം വിരിഞ്ഞിടുന്നു.

ഉത്രാടസന്ധ്യയ്ക്ക് കാവിൽ
വിളക്കുവെ –
ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾ
ആതിരരാവിൽ നീ തന്നപുല്ലാംകുഴൽ
എങ്ങോ മറന്നു ഞാൻ വെച്ചുപോയി.

മഞ്ചാടി വാരിവിതറിയ സന്ധ്യതൻ
മഞ്ജുളരാഗം നുകർന്നീടവേ
പിന്നാലെവന്നെന്റകണ്ണുപൊത്തിച്ചുടു
ചുംബനം ചാർത്തിയകന്നിടുന്നു.

പൗർണ്ണമിരാവിൽതനിച്ചുറങ്ങീ
ടുമ്പോൾ
പാതിരാ പൈങ്കിളി പാടിടുമ്പോൾ
ആരെയോ തേടിയലഞ്ഞിടുന്നെൻ നെഞ്ചം
ആദ്രമായെന്തിനോ തേങ്ങിടുന്നു.

                                               

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…