സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബാഷോവിൻ്റെ ഹൈക്കുകൾ

മത്സു ബാഷോ

ഒറ്റപ്പെട്ട നാട്ടിടവഴി
കൂട്ട് കരിയിലകളും
നിഴലുകളും

പുഴയെ നോക്കിയിരിക്കുമ്പോള്‍
എന്നെ വന്ന് മൂടുന്ന കാറ്റ് .
ഇരുട്ടിന്റെ മന്ദ സഞ്ചാരം

നിഴല്‍ വീണ വഴികളില്‍
ചോണനുറുബുകള്‍
കൊഴിയുന്ന മഞ്ഞ ഇലകളില്‍
അവസാന ചുംബനം നടത്തുന്ന സൂര്യന്‍

വിശാലമായ മുളങ്കാട്
ചരിഞ്ഞു പതിക്കുന്ന നിലാവ്
ഒരു കുയിൽ പാടുന്നു

ചിത്രശലഭം ചിറകുകൾ കൊണ്ട്
ഓർക്കിഡിന് മേൽ
സുഗന്ധം പരത്തുന്നു

പഴയ കുളം
ഒരു തവള ചാടുന്നു
വെള്ളം ചിതറിത്തെറിക്കുന്നു

ആത്മാക്കളുടെ ഉത്സവം
ശ്മാശാനത്തിൽ നിന്ന്
ഇന്നും പുകയുണ്ട്

പരിശുദ്ധനായ ചന്ദ്രൻ
നാടോടിയായ ഭിക്ഷു
അതിനെ മരുഭൂമി കടത്തുന്നു

നീലക്കടൽ
ധന്യവീഞ്ഞിൻ്റെ ഗന്ധമുള്ള
രൗദ്രമായ തിരമാലകൾ
ഇന്ന് രാത്രിയിലെ നിലാവ്

അസ്തമിക്കുന്ന ചന്ദ്രൻ
സന്ധ്യയുടെ നാല് കോണുകളിൽ
അവശേഷിക്കുന്ന വസ്തുക്കൾ

ദേവാലയത്തിലുറങ്ങുന്ന
ഗൗരവമുള്ള മുഖം
ചന്ദ്രനെ നോക്കുന്നു

കർഷകൻ്റെ കുട്ടി
ധാന്യമുരിച്ചു വിശ്രമിക്കുന്നു
അപ്പോൾ ചന്ദ്രനെ കാണുന്നു

കൊയ്ത്തുകാലത്തെ ചന്ദ്രൻ
കിഴക്കൻ ദേശത്തുള്ള കാലാവസ്ഥ
അനിശ്ചിതമായ ആകാശങ്ങൾ

എവിടെ ചന്ദ്രൻ
ദേവാലയമണി
കപ്പലിൽ മുങ്ങിയത് പോലെ
പുഴുവിൻ്റെ സ്ഥലം
ചെറിപ്പഴങ്ങളുടെ
ഉള്ളിലാണെന്നു തോന്നുന്നു

നിശബ്ദത
ചീവിടിൻ്റെ ശബ്ദം
പർവതത്തെ തുളച്ചു കയറുന്നു

രാത്രിയിൽ രഹസ്യമായി
ചന്ദ്രന് കീഴെ ഒരു പുഴു
ചെസ്‌നെറ്റ്‌ ധാന്യം തുളയ്ക്കുന്നു

പരിഭാഷ:  നദീംനൗഷാദ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…