സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബാഷോവിൻ്റെ ഹൈക്കുകൾ

മത്സു ബാഷോ

ഒറ്റപ്പെട്ട നാട്ടിടവഴി
കൂട്ട് കരിയിലകളും
നിഴലുകളും

പുഴയെ നോക്കിയിരിക്കുമ്പോള്‍
എന്നെ വന്ന് മൂടുന്ന കാറ്റ് .
ഇരുട്ടിന്റെ മന്ദ സഞ്ചാരം

നിഴല്‍ വീണ വഴികളില്‍
ചോണനുറുബുകള്‍
കൊഴിയുന്ന മഞ്ഞ ഇലകളില്‍
അവസാന ചുംബനം നടത്തുന്ന സൂര്യന്‍

വിശാലമായ മുളങ്കാട്
ചരിഞ്ഞു പതിക്കുന്ന നിലാവ്
ഒരു കുയിൽ പാടുന്നു

ചിത്രശലഭം ചിറകുകൾ കൊണ്ട്
ഓർക്കിഡിന് മേൽ
സുഗന്ധം പരത്തുന്നു

പഴയ കുളം
ഒരു തവള ചാടുന്നു
വെള്ളം ചിതറിത്തെറിക്കുന്നു

ആത്മാക്കളുടെ ഉത്സവം
ശ്മാശാനത്തിൽ നിന്ന്
ഇന്നും പുകയുണ്ട്

പരിശുദ്ധനായ ചന്ദ്രൻ
നാടോടിയായ ഭിക്ഷു
അതിനെ മരുഭൂമി കടത്തുന്നു

നീലക്കടൽ
ധന്യവീഞ്ഞിൻ്റെ ഗന്ധമുള്ള
രൗദ്രമായ തിരമാലകൾ
ഇന്ന് രാത്രിയിലെ നിലാവ്

അസ്തമിക്കുന്ന ചന്ദ്രൻ
സന്ധ്യയുടെ നാല് കോണുകളിൽ
അവശേഷിക്കുന്ന വസ്തുക്കൾ

ദേവാലയത്തിലുറങ്ങുന്ന
ഗൗരവമുള്ള മുഖം
ചന്ദ്രനെ നോക്കുന്നു

കർഷകൻ്റെ കുട്ടി
ധാന്യമുരിച്ചു വിശ്രമിക്കുന്നു
അപ്പോൾ ചന്ദ്രനെ കാണുന്നു

കൊയ്ത്തുകാലത്തെ ചന്ദ്രൻ
കിഴക്കൻ ദേശത്തുള്ള കാലാവസ്ഥ
അനിശ്ചിതമായ ആകാശങ്ങൾ

എവിടെ ചന്ദ്രൻ
ദേവാലയമണി
കപ്പലിൽ മുങ്ങിയത് പോലെ
പുഴുവിൻ്റെ സ്ഥലം
ചെറിപ്പഴങ്ങളുടെ
ഉള്ളിലാണെന്നു തോന്നുന്നു

നിശബ്ദത
ചീവിടിൻ്റെ ശബ്ദം
പർവതത്തെ തുളച്ചു കയറുന്നു

രാത്രിയിൽ രഹസ്യമായി
ചന്ദ്രന് കീഴെ ഒരു പുഴു
ചെസ്‌നെറ്റ്‌ ധാന്യം തുളയ്ക്കുന്നു

പരിഭാഷ:  നദീംനൗഷാദ്

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…