സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉള്ളിലെ തൂപ്പുകാരി

വി ബി കൃഷ്ണകുമാർ

എന്തൊരു ഭംഗി  ഞാൻ ചെന്നുനോക്കീടവേ,
ചന്തമിയന്നൊരീ മാനസത്തിൽ;
എന്നമ്മതൻ മനസ്സാണിതിൽ
നന്മക,-
ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.
ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;
അന്നന്മകൾ തന്നുമില്ലെനിക്ക് !
ഞാനവയെത്തൊട്ടറിയവേ,
യദ്ഭുതം; മുൻപു
ഞാനമ്മയിൽക്കണ്ടവയാം
തെറ്റുകളൊക്കെയുമെങ്ങു
പോയീ?!
ഞാനറിയാതവയെങ്ങു
പൊയ്പ്പോയിയോ-
യെന്നൊരു 
മാത്ര ഞാൻ വിസ്മയിക്കേ,
ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരു
ചെപ്പു
തന്നിലിതാരാവാമിട്ടു
വെച്ചു?!
പിന്നെയടുത്ത നിമിഷമറിവു
ഞാൻ; എന്മനസ്സു
ചെയ്തീത്തൂപ്പുവേല !

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…