സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂന്നാംനാൾ

ധന്യ നരിക്കോടൻ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…
പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു…

പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..
പാതി തുറന്ന കണ്ണിൽ ഭയവും…

മുറ്റത്ത് നിറയെ പൂത്തു നിന്ന ചെമ്പരത്തി ചുവട്ടിൽ നിന്ന് ഉറുമ്പുകളുടെ കോപ്പി വര കടലാസ് പെട്ടിവരെ നീണ്ടു…

വെളിച്ചം കയറാൻ മടിച്ച മുറികളിലോരോന്നിലും ആരെയോ തിരഞ്ഞു വിളിച്ച അവളുടെ ശബ്ദം പ്രതിധ്വനിച്ചു..

കിണറ്റിൻ കരയിൽ അലക്കു കല്ലിന്മേൽ മച്ചിങ്ങ കൊണ്ടൊരു കളിവണ്ടി…

ഗേറ്റിനരികെ ഉറുമ്പരിച്ച് പാതി തീർന്ന പുളിമിഠായി
പുല്ലിൽ മുയലിനെ വരച്ചു ചേർത്ത കുഞ്ഞി ചെരുപ്പ്…

ആളും ബഹളവും ഇരുളും വെളിച്ചവും കടലാസുപ്പെട്ടിക്കരികെ എത്തിയതേയില്ല..
പാതി തിന്ന നൂലപ്പം ഇപ്പം വരാന്ന് പറഞ്ഞ അവളെയും കാത്തിരിപ്പാണ്…

ഇന്ന് കണക്കിന്റെ പരീക്ഷയല്ലേ..
മലയാളം കോപ്പി കാട്ടണ്ടേ..
അസംബ്ലിയിൽ അവളല്ലേ പ്രതിജ്ഞ ചൊല്ലേണ്ടത് എന്നൊക്കെ തേങ്ങി നാലാം ക്ലാസ്സിന്റെ വാതിൽക്കൽ ആരും കാണാതെ കണ്ണു തുടച്ചു ഒരു കുഞ്ഞു കാറ്റുമാത്രം…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…