സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അലച്ചിലുകാരൻ

ഖലീൽ ജിബ്രാൻ

ഭാഷാന്തരം: വേണു വി ദേശം

തെരുവിൽ വെച്ച് ഞാൻ അയാളെ കണ്ടുമുട്ടി.
നീളക്കുപ്പായവും ഊന്നുവടിയും, വേദനയുടെ മുഖാവരണവും
ഞങ്ങൾ അന്യോന്യം അഭിവാദ്യം ചെയ്തു.
ഞാൻ അയാളോട് പറഞ്ഞു.
“വീട്ടിലേക്കു പോരു..അതിഥിയായി.”
അയാൾ വന്നു.
പടിവാതിൽക്കൽ വെച്ചേ ഭാര്യയും കുട്ടികളും അയാളെ കണ്ടു.
അവരെ നോക്കി അയാൾ മന്ദഹസിച്ചു. അയാളുടെ വരവിൽ അവർ സന്തുഷ്ടരായി.
പിന്നീട് ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നപ്പോൾ അയാളുടെ സാന്നിദ്ധ്യം സകലരേയും ആനന്ദിപ്പിച്ചു. കാരണം അയാളിൽ നിന്നും വിശേഷപ്പെട്ടതരം നിശ്ശബ്ദതയും നിഗൂഢതയും പ്രസരിച്ചിരുന്നു.
രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ നെരിപ്പോടിനരികിൽ വട്ടം കൂടി.
പിന്നിട്ട യാത്രാവഴികളെക്കുറിച്ച് ഞാൻ ഉത്സുകനായി.
ആ രാത്രിയും പിറ്റേന്നും അയാൾ എണ്ണമറ്റ കഥകൾ പറഞ്ഞു. അയാളുടെ ദിനങ്ങളുടെ തിക്തതയിൽ നിന്നാണ് ഇപ്പോൾ ഞാനെഴുതുന്നത്.
ആ കഥകളിൽ നിറയെ അയാൾ പിന്നിട്ട പാതകളിലെ പൊടിയും മൂകതയും നിറഞ്ഞിരുന്നു.
അയാളിൽ കരുണ വഴിഞ്ഞിരുന്നു.
മൂന്നു ദിവസങ്ങൾക്കുശേഷം അയാൾ വിടപറഞ്ഞു പോയി.ഒരു അതിഥി അപ്രത്യക്ഷനായതായി ഇപ്പോഴും ഞങ്ങൾക്കു തോന്നുന്നില്ല.
അയാൾ ഞങ്ങളുടെ കൂടെ തൊടിയിൽത്തന്നെയുണ്ട്.
എപ്പോഴും അകത്തേക്ക് കയറിവന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…