സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഹൃദയമെന്നു പേരിടാനാവാത്ത പുസ്തകം

ഗ്രീന

നേർത്ത തേങ്ങലുകളുള്ള
ഇലകൾ വരച്ചുകൊണ്ടു കരയാനൊരുമ്പെടുന്ന ഒരു വൃത്തം.
ഹൃദയമെന്നു പേരിട്ട
ആ പുസ്തകം തിരിച്ചും മറിച്ചും നോക്കിയിട്ടവൾ തിരികെവെച്ചു.

അലക്കാനുള്ള തുണികൾക്കിടയിലാണു
പെണ്ണിന്റെ ഹൃദയമെന്നവൾ വിശ്വസിച്ചിരുന്നത്.

പിഴിഞ്ഞു കുടഞ്ഞു വിരിക്കുമ്പോൾ
സ്നേഹം മാത്രം തെറിച്ചു പോകുന്നതുകണ്ടവളാശ്വസിക്കും.
അടുത്തിരിക്കലാണ് സ്നേഹമെന്നെവളെവിടെയോ വായിച്ചിട്ടുണ്ട്.
അത്
അവരവരുടെ അടുത്തിരിക്കലെന്നു
മൊഴിമാറ്റിപറയാനാഗ്രഹിച്ചു.
അങ്ങനെ എല്ലാദിവസങ്ങൾക്കും ഉപാസനയെന്നവൾ പേരിട്ടു.

കടും നിറത്തിലുള്ള സാരികൾ വാങ്ങി
ദിവസ്സവുമതുകഴുകി സ്നേഹമൊഴുക്കിക്കളഞ്ഞു.
അടുക്കില്ലാത്ത ഞൊറിയിട്ടതുടുത്തുകൊണ്ടുവീടലങ്കരിച്ചു.
ഇന്നലെ മീൻവെട്ടിയപ്പോൾ കൈ മുറിഞ്ഞു.
പാവയ്ക്കാത്തോരൻ അടുപ്പിലിരുന്നുകരിഞ്ഞു.

ഒരുകൊല്ലംമുന്നേവാങ്ങി വളർത്തുന്ന ഓർക്കിഡ് പൂവിടുന്നില്ല.
ചില്ലുകുപ്പികളിൽ മീനുകളെയും
കൂട്ടിൽ നാലുജോഡി വർണ്ണപക്ഷികളേയുംവളർത്തുന്നുണ്ട്
അവറ്റകളേയും മറ്റാർക്കും ഇഷ്ടമല്ല.

കറികൾക്കു പ്പിടുന്നതിൽമിടുക്കിയാണ്
ഭംഗിയിൽ ഷർട്ടുതേച്ചു മടക്കാനറിയാം
എത്രപേർ കേറിചെന്നാലും അനായാസം വിരുന്നൊരുക്കും.

അവൾപറയുന്ന നിസാരവർത്തമാനങ്ങൾകേൾക്കാൻ
ആവീട്ടിലാരുംതയ്യാറല്ല.

ഉറക്കത്തിലവൾ പുഴകളെസ്വപ്നം കാണും
അപ്പോഴൊക്കെപഴയകൂട്ടുകാരെ തേടിയിറങ്ങും
ഉപാസനകളിലവരെ യുംചേർത്തുപിടിച്ചു മഴനനയാനും
പുഴക്കരയിൽവീടില്ലാത്ത ഒരുവനെപ്രണയിക്കാനും
ഉറക്കെ പാട്ടുപാടാനും ശീലിക്കും.

കണ്ണടച്ചുനോക്ക്
നിങ്ങൾക്കവളുടെപാട്ടു കേൾക്കാം
ആരുടെയൊക്കെയോ മുറുമുറുപ്പും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…