സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉടൽച്ചൊരുക്ക്


കല സജീവൻ


നിന്നെയോർക്കുമ്പോഴാണ്
എനിക്ക് ഉടൽച്ചൊരുക്കുണ്ടാകുന്നത്.
കടലുപ്പു പിടിച്ച കാറ്റു പായകളൊതുക്കി
നീയെന്റെ ആഴങ്ങളിൽ നങ്കൂരമിടുന്നു.
ഏഴു വൻകരകളിലെ
അതിസുന്ദരികളായ ശരീരവിൽപനക്കാരികളുടെ
തീവ്രരതിഗന്ധങ്ങൾ
നിന്റെ കണ്ണീരാൽ കഴുകിക്കളഞ്ഞ്
എന്നെ പ്രണയിക്കാൻ തുടങ്ങുന്ന നേരത്താണ് ആകാശത്ത്
ആദ്യത്തെ കിനാവുദിക്കുന്നത്.
മരത്തുഞ്ചത്ത് ഞാത്തിയിട്ട നക്ഷത്രങ്ങളിൽ
കാറ്റു പിടിക്കുമ്പോൾ
മഞ്ഞു മാസമാണല്ലോ എന്ന് ഞാനോർക്കുന്നു –
അല്ല മധുമാസമെന്ന് നീ തിരുത്തുന്നു.
കടൽ കടന്നു വന്നവന്റെ ശരീരഗന്ധമേറ്റ്
ഞാൻ കുനിഞ്ഞിരുന്ന് ഓക്കാനിക്കുന്നു:
എനിക്ക് ഉടൽ ചൊരുക്കുണ്ടാകുന്നു.
അതു വരെ ജീവിച്ച ജീവിതങ്ങളൊക്കെയും
ഞാൻ കുടഞ്ഞിടുന്നു.
തൊണ്ടക്കുഴിയിൽ കൈവിരലിട്ട്
പ്രാണന്റെ ഒടുവിലത്തെ ഞരമ്പു കൂടി പറിച്ചെറിയുമ്പോഴാണ്
ഞാൻ സ്വസ്ഥയാകുന്നത് .
കുനിഞ്ഞിരിക്കുന്ന എന്റെ പുറത്ത്
നീ തടവിത്തരുന്നു.
എനിക്ക് ആദ്യത്തെ രതിമൂർച്ഛയുണ്ടാകുന്നു.
പതിവുകാരന്റെ കൊട്ടയിലെ
പലവക മീനുകൾക്കിടയിൽ നിന്ന്
ഒരു നക്ഷത്രമൽസ്യത്തെ കിട്ടിയ
പെൺകുട്ടിയുടെ ആഹ്ലാദത്തോടെ
ഞാൻ ചിരിക്കുന്നു –
ഒരു രഹസ്യം പറഞ്ഞോട്ടെ. –
ഇനിയാണ്
ഞാനതിനെ
ചില്ലു കുപ്പിയിലിട്ട്
ജീവൻ വെപ്പിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…