സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മറ്റാര്

ഷൗക്കത്ത്

………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്.

ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം തണുത്തു. വാക്കു തേടിയ ബോധം മൗനത്തിന്റെ ചാരത്ത് ഇത്തിരിനേരമിരുന്നു.

മന്ദഹാസത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് അതുവരെ അറിഞ്ഞതേയില്ല. മൗനം ഇത്ര ആഴത്തിൽ വാചാലമാകുമെന്നും അനുഭവിച്ചിരുന്നില്ല.

വിത്തു പൊട്ടി ആകാശത്തേക്ക് പടർന്നു പന്തലിച്ച് വളരുന്ന ആൽമരത്തിന്റെ മൗനത്തെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ആവിഷ്ക്കാരം കലപില കൂട്ടേണ്ടതില്ലെന്ന് ബോദ്ധ്യമായത്.

തിരിഞ്ഞു നടക്കുമ്പോൾ വാക്കു തേടിയ ധൃതി മൗനം തേടുന്ന മുനിയായി മാറിയിരുന്നു.

അതിനു ശേഷമാണ് ഹൃദ്യമായ വാക്കുകൾ ഹൃദയം പൊഴിച്ചു തുടങ്ങിയത്. അത്രയും അനായാസമായി പാടാനാകുമെന്ന് അകം പോലും അറിഞ്ഞിരുന്നില്ല.

അറിയാതെ പാടിപ്പോകുന്ന വാക്കിലാണ് മൗനം നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞതാരാണ്? വാക്കല്ലാതെ മറ്റാര്!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…