നൂറുനൂറ്
പക്ഷികള്‍
നഗരത്തില്‍;
ആരും ഗൗനിക്കാതെ.
എനിക്കറിയാം ഒന്ന്
ഈ താളില്‍ നിന്ന് പറന്നുയരുന്നത്.
നൂറുനൂറ്
കവികള്‍
നഗരത്തില്‍;
ആരും ശ്രദ്ധിക്കതെ.
പറക്കാനിടം കൊടുത്തവനെ മാത്രം
പക്ഷി ഓര്‍മ്മിക്കുന്നു.
പണ്ട് പണ്ട്
ചിന്തയുദിക്കുന്നതിനും മുമ്പ്
മുഖക്കുരു ഉണ്ടായിരുന്നു
ചന്ദ്രന്.
കവിത
കണ്ടുപിടിച്ചതും
അത് മാഞ്ഞു.