സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മരിക്കുന്നതെന്തിന്?

അമിത എ

ഈയടുത്തിടെ ഒരുപാട് ചർച്ചാവിഷയമായ ഒന്നാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യയിലേക്ക് എത്തി എന്നതായിരുന്നു വാർത്ത. പണവും പ്രശസ്തിയും ഒരിക്കലും സന്തോഷത്തിലേക്ക് ഉള്ള ഒരു വഴിത്തിരിവല്ലെന്നും മനസ്സമാധാനമാണ് മറ്റെന്തിനെക്കാളും വലുതെന്നും കാണിച്ചുതരികയാണ് സുശാന്തിന്റെ മരണം.

ഏതൊരു പ്രശ്നത്തിനും പ്രതിവിധി മരണമാണ് എന്നുറച്ച് വിശ്വസിക്കുന്ന ഒരു കൂട്ടമുണ്ട്. പരിഹാരത്തിലുപരി മരണത്തെ തിരഞ്ഞെടുക്കുമ്പോൾ പരാജയപ്പെടുന്നത് ആ വ്യക്തി മാത്രമല്ല സമൂഹവും കൂടിയാണ്. അടിസ്ഥാനപരമായി ഏത് മരണത്തിനും കാരണമായി തീരുന്ന ഒരു സമൂഹമുണ്ടെന്ന് നമുക്കൊക്കെ അറിവുള്ളതാണ്. പക്ഷെ മരണം ഒരു രോഗാവസ്ഥയാണ് അതിന്റെ ശൈഥില്യം നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രോഗം ബാധിക്കുന്നത് മനസ്സിനെയാണ്. ശരീരത്തിന്റെ തകർച്ചയെക്കാൾ മനസ്സിന്റെ തകർച്ചയാണ് വലിയ ദുരന്തങ്ങളുണ്ടാക്കുന്നത്. ‘ഡിപ്രെഷൻ’ എന്ന വാക്ക് ഇന്ന് പൊതുവെ പറഞ്ഞുവരുന്ന ഒന്നാണ്. എന്താണ് ഈ ഡിപ്രെഷനുകരണം? എന്താണ് പരിഹരിക്കാനാവാത്ത പ്രശ്നം. പ്രതിവിധി ഇല്ലാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഇത്തരം ചോദ്യങ്ങളെല്ലാം നമ്മുടെ മനഃശാസ്ത്രജ്ഞന്മാരും പുസ്തകങ്ങളും നൂറ്റാണ്ടുകളായി ചോദിച്ചും കൊണ്ടിരിക്കുന്നു. പക്ഷെ അപ്പോഴും പരിഹാരമില്ലാതെ മരണം തിരഞ്ഞെടുക്കുന്ന ആയിരങ്ങൾ ലോകത്തുണ്ടെന്നുള്ളത് നമ്മെ അത്ഭുതപ്പെടുത്തും. പ്രശ്നങ്ങൾക്കുള്ള പരിഹാരം നമുക്കുള്ളിൽ തന്നെയുണ്ട് അത് തിരിച്ചറിയുന്നിടത്താണ് വിവേകമുണ്ടാവുന്നത്. കാരണം ഏതൊരു പ്രശ്നത്തേയും മറികടക്കാൻ കഴിവുള്ള ഒരാൾക്ക് മാത്രമേ മരണം പോലും തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. മരണം തിരഞ്ഞെടുക്കുന്ന ഒരാൾ ചെറിയ ഒരാളല്ലെന്ന് മനസ്സിലാക്കണം.

മനസ്സ് ഒരാളുടെ ഏറ്റവും വലിയ ആയുധമാണ്. ആ ആയുധം കൊണ്ടാണ് ലോകം വലുതാവുന്നത്. വ്യക്തിയെ കൃത്യമായ ഒരു സാമൂഹ്യ ബോധത്തിലേക്ക് തിരിച്ചുവിടനാവുന്ന ക്ഷമയും വിവേകവും കൈമുതലാക്കിയ ഒരു സാമൂഹികാവസ്ഥകൊണ്ട് പരിഹരിക്കാവുന്നതാണ് പല വലിയ പ്രശ്നങ്ങളും എന്ന് മനസ്സിലാക്കണം.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…