സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയം പുതച്ച ഒരുവൾ

ഗ്രീന ഗോപാലകൃഷ്ണൻ


പ്രിയമുള്ളവനേ…..
ഏതൊരു സാധാരണ ദിവസത്തെയും പോലെ ഈ ദിനവും ഒരേ താളത്തിൽ ഒരേ ശ്രുതിയിൽ തന്നെ സംഗീതം ആലപിക്കെ ഞാനും എന്നത്തേയും പോലെ അടുക്കളയിൽ പാത്രങ്ങളോടും പിന്നാമ്പുറത്ത് പറന്നെത്തുന്ന കാക്കയോടും കിളികളോടും വിശേഷങ്ങൾ തിരക്കിയും നിന്റെ പേരിട്ടുവിളിക്കുന്ന ചെടി….. ചെടി മാത്രമല്ലകേട്ടോ , പലതുണ്ട് എനിക്ക് നിന്റെ പേരിട്ടു വിളിക്കാൻ ഞാനുള്ളിടത്തൊക്കെയും നിന്നെ ഞാൻ നിറച്ചു വെച്ചിട്ടുണ്ട് .
അത്ഭുതം തോന്നുന്നുണ്ടോ ? ഇവളിത്രക്ക് ഭ്രാന്തിയെന്ന് ചിന്തിക്കുന്നുവോ ? അതോ ഇവളി പറയുന്നതൊക്കെയും കളവെന്ന്‌ കരുതുന്നുവോ ?
ഒരു കാര്യം പറയട്ടെ ,ഞാൻ നിന്നോട് ചോദിക്കുന്ന ഓരോ ചോദ്യത്തിന്റെയും ഉത്തരം എനിക്കറിയാം എങ്കിലും ഞാനിങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നു …..
“എന്തൊരത്ഭുതം
നീയെന്ന് നിനയ്ക്കുമ്പോൾ
ചിന്തകൾ നറുമലരുകളാകുന്നു
പിച്ചകമണമുള്ളൊരു കാറ്റ് പിൻ കഴുത്തിൽ കുസൃതികാട്ടി ചുംബിക്കുന്നു “
എന്റെ മാന്ത്രികലോകത്തിന്റെ താക്കോൽക്കൂട്ടം കിലുക്കി ,നീ വരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുന്നു നിഷ്കളങ്കനായ ഒരു കുഞ്ഞെന്നോണം നീ ചിരിക്കുന്നു .ഞാനിതിന് മുമ്പോരിക്കലും ഇത്രയും കളങ്കരഹിതനായ് ഒരു പുരുഷനെ കണ്ടതില്ല .പ്രണയം പുരുഷനെ നിർമലമാക്കുമെന്നു തോന്നുന്നു .
എന്നിൽ
നിന്റെ അസാന്നിധ്യം ,നിന്റെ മൗനം അത് തീർക്കുന്ന ശൂന്യത എത്രയെന്ന് നീ അറിയുന്നുണ്ടോ .. ..?
അരികിൽ നീ ഇല്ലാതിരിക്കുക എന്നത് നിന്നിലേക്ക്‌ മാത്രമുളള ഒരു വഴിയിലൂടെ യാത്ര ചെയുന്നത് പോലെയാണ് .നീയെന്ന് മാത്രം ജപിച്ചിരിക്കുന്ന ഒരു വളായ് മാറിപ്പോകുന്നുണ്ട് ആ നേരങ്ങളിൽ നീയില്ലായ്‌മയെ കവച്ചുവെയ്ക്കാനാവാതെ ചിലനേരം ഞാനെന്നോട് തന്നെ ശണ്ഠ കൂടുന്നു .
ചിലനേരം നിന്നെ ഒരു കുഞ്ഞാവയാക്കാൻ തോന്നും ,നിന്നെ കൊഞ്ചിച്ചു മാറോടു താരാട്ടുപാടണം നിന്റെ ഉറക്കത്തിന് കാറ്റിനേയും കിളികളേയും വരെ നിശബ്ദരാക്കി കാവലിരിക്കണം .ഇതെഴു തുമ്പോൾ ആ സന്തോഷം എനിക്ക് അനുഭവപ്പെടുന്നുണ്ട് ……
എന്നിലൂടെ ഒഴുകുന്നചിന്തകളെ അത്പോലെ പകർത്തുക എന്നതു മാത്രമേ ഞാനീ നിമിഷം ചെയ്യുന്നുള്ളൂ .മറുവശത്ത് നീയാണ് എന്നതിനാൽ പകർത്തുക എന്നത് ആനന്ദകരമായ ഒരു അനുഭൂതിയാണ് നമ്മൾ ഒരുമിച്ചിരിന്നു എന്നതുപോലെയാണ് ഞാനീ പ്രക്രിയയിൽ സന്തോഷം കണ്ടെത്തുന്നത്…
പ്രണയിക്കാൻ അറിയുന്ന ഒരുവളല്ല ഞാൻ ഒരു പുരുഷൻ എന്നിലെ സ്ത്രീയിൽ തൃപ്‌തി കണ്ടെത്തുമെന്ന് ഞാനൊരുനാളും കരുതുന്നുമില്ല ,അതുകൊണ്ട് തന്നെ പുറത്തേയ്ക്കുള്ളൊരു വാതിൽ ഞാനെന്നും തുന്നിട്ടിരിക്കുന്നു .ഇവിടെ പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ,എനിക്കുള്ളിൽ ഒരു ചിന്തയുണ്ടാകുന്നു , ഒരു കാലവും നീ എന്നിൽ നിന്നും ഇറങ്ങിപ്പോവുകില്ലെന്ന് ആ വാതിൽ ചാരിക്കൊണ്ട് നീ പുഞ്ചിരിക്കുന്നു ..
എന്തൊരു വിശ്വാസമാണിത് ….
എനിക്കുള്ളിൽ ആഴത്തിൽ ആരാണ് അത്തരമൊരു വിശ്വാസത്തിന്റെ താമരവിത്തിനെ നട്ടുവളർത്തിയത്….?നിന്നെ മറ്റെന്തിനെക്കാളും ഞാനറിയുന്നു നിന്റെ ശ്വാസത്തെ ,ഹൃദയമിടിപ്പിനെ….എന്റേത് മാത്രമായ നിന്റെ പ്രണയത്തെയും ..
.ഏത് ജന്മാന്തരബന്ധമോ……….നിന്നിലേക്ക്‌ മാത്രം പറന്നടുക്കുന്നു ഞാൻ ഏതെങ്കിലുമൊരു ജന്മത്തിൽ ഞാൻ നിന്റേയും നീ എന്റേതുമായിരുന്നിരിക്കും ആരേയും ദ്രോഹിക്കാതെ നമ്മളിൽ തങ്ങളിൽ നട്ടുവളർത്തിയ സ്നേഹത്താൽ മേൽക്കൂര തീർത്തൊരു വീട്ടിൽ ഹൃദയമിടിപ്പുകളെയറിഞ്ഞ് നാമുറങ്ങി ഉണർന്നിരിക്കും ….നിന്നെ പ്രണയിച്ചു മതിവരാത്തവളായിരുന്നിരിക്കും ഞാൻ .അതാവും തുടർന്നുള്ള ഓരോ ജന്മങ്ങളിലും നിന്നോടുള്ള പ്രണയവുമായി ഞാൻ ജനിക്കുന്നത് .അല്ലെങ്കിൽ നീ തന്നെ പറയൂ ,മറ്റൊന്നിനെകുറിച്ചും ആകുലതകളില്ലാതെ ഒരുവൾക്ക് എങ്ങനെയാണ് ഒരുവനെതന്നെ ഇതുപോലെ നിനച്ചിരിക്കുവാനാകുക ?

2 Responses

  1. Beautiful………so…Beautiful………so..soo..Beautiful…….oro..variyilum…feel….pranayathinte..poornnmaayi..ariyunnathinteyum…..ariyappedunnathinteyum…okke

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…