സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആത്മീയത

ബോബിയച്ചൻ

“അടുത്ത കാലത്തായി കാലേൽ തൊടണമെന്നു തോന്നിയ ഒരു സന്ദർഭം പറയാം.
കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ് ബസിൽ യാത്ര ചെയ്യുന്ന സമയത്ത്, ഏതാണ്ട് ഏറ്റുമാനൂർ കഴിഞ്ഞപ്പോൾ ഒരാൾ ഛർദ്ദിക്കാൻ തുടങ്ങി.

വളരെ വേഗത്തിൽ പോകുന്ന ബസ് ആയതുകൊണ്ട് അതു ചിതറി അകത്തേക്ക് വരാതിരിക്കാനായി എല്ലാവരും ഷട്ടർ ഇടുന്നതിനിടയിൽ ആ തിരക്കുള്ള ബസിലെ കണ്ടക്ടർ (ഒരു ഇരുപത്തൊന്നു വയസു കാണും അവന്) ഓടിയെത്തി.

ലെഗ് സ്പേസ് ഇല്ലാത്തതു കൊണ്ട് ചരിഞ്ഞു കിടന്നു കൊണ്ട് പാസ്സെഞ്ചറെ അവൻ തടവി കൊടുത്തു കൊണ്ടിരിക്കയാണ്.

എപ്പോഴും യാത്ര ചെയ്യുന്ന എന്റെ ഇത്രയും നാളത്തെ ദീർഘമായ യാത്രക്കിടയിൽ ഞാൻ കണ്ടിട്ടില്ല ശർദ്ദിക്കണ പാസ്സെഞ്ചറെ കണ്ടക്ടർ തടവി കൊടുക്കുന്നത്.”

“എനിക്കു തോന്നി, ഇത് മറ്റൊരു ജനുസിൽപ്പെട്ട മോനാണ്. അവൻ മുന്നോട്ടു പോയി ഡ്രൈവർ സീറ്റിന്റെ അടുത്തു നിന്ന് വെള്ളം കൊണ്ടു വന്നിട്ടു പറഞ്ഞു “ചേട്ടാ, വാ കൊപ്ലിച്ചു കള, ആ രുചി മാറുമ്പോൾ തന്നെ സുഖമുണ്ടാകും”.

വാ കഴുകി അയാൾ കുപ്പി തിരികെ കൊടുക്കുമ്പോൾ അവൻ പറയുകയാണ് “വലിച്ചു കുടിക്കു ചേട്ടാ”, അയാൾ വിഷമിച്ചു. അവർക്കു വേണ്ടി കരുതി വച്ച വെള്ളമാണല്ലോ.

അപ്പോൾ അവൻ വീണ്ടും പറയുകയാണ് “കുടിക്കു ചേട്ടാ, പൈപ്പിൽ കിട്ടുന്ന വെള്ളമല്ലേ..”

“നേരത്തെ പറഞ്ഞതു പോലെ എനിക്കു തോന്നി. ഇപ്പോൾ ഇവന്റെ കാലിൽ തൊടണം. തോന്നുന്നത് എപ്പോഴും ചെയ്യാൻ പറ്റില്ലല്ലോ, എങ്കിലും എത്ര നേരം സീരിയസ് ആയിരിക്കും.

വൈറ്റില വരുമ്പോഴുള്ള ചെറിയ തിരക്കിനിടയിൽ ഞാൻ കാര്യം പറ്റിച്ചു. പതുക്കെ അവന്റെ കാലേൽ തൊട്ടു നമസ്കരിച്ചു.

അവനെയൊക്കെ തൊട്ടു നമസ്കരിച്ചില്ലേൽ നമ്മളൊക്കെ എന്തിനാണ് ഈ മീശയും വച്ചു നടന്നിട്ട്. അവൻ ഇത്തിരി അമ്പരപ്പോടെ എന്നെ നോക്കുന്നുണ്ട്.

കുറച്ചു കൂടി സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ എനിക്ക് അവനോട് ഒരു കാര്യം കൂടെ പറയാൻ താല്പര്യമുണ്ടായിരുന്നു..
എന്താണ്?
അവന്റെ കഴുത്തിൽ മലയ്ക്കു പോകുന്ന മാല കിടപ്പുണ്ട്.

എനിക്ക് അതു കൂടെ പറയാൻ താല്പര്യമുണ്ടായിരുന്നു.

“നീ എന്തിനാടാ മലയ്ക്കു പോകുന്നത്, നീ തന്നെയാണ് അയ്യപ്പൻ”.

കരിമുണ്ടു ചുറ്റി, ഇരുമുടിക്കെട്ടെടുത്ത്, നഗ്നപാദനായി കല്ലും മുള്ളും ചവിട്ടി, വ്രതമൊക്കെ എടുത്ത് പതിനെട്ടാം പടി ചെല്ലുമ്പോൾ അവിടെ ഒറ്റക്കാര്യമേ എഴുതി വച്ചിട്ടുള്ളൂ. ‘തത്വമസി’ എന്താണർത്ഥം, ‘അതു നീയാണ്’.

അതറിയാനായി മല കയറണമെന്നില്ല, കോട്ടയം വൈറ്റില റൂട്ടിൽ ടിക്കറ്റ് മുറിച്ചു കൊടുത്താൽ മതി..”

” ‘അതു നീയാണ്’. പുറത്തു നിൽക്കുന്ന ആളും അകത്തു നിൽക്കുന്ന ആളും ഒന്നാകുന്ന ഒരു കാലം വരും.”

“ഒരാൾക്ക് അയാളോട് തോന്നുന്ന മതിപ്പും, അപരനോട് തോന്നുന്ന ആദരവിന്റെയും പേരാണ് ആത്മീയത.”

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…