സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വാക്ക്

ജ്യോതി സനിൽ

വാക്ക് അഗ്നിയാണ്….
അക്ഷരങ്ങളിൽ കത്തിജ്വലിച്ച്
തീക്ഷ്ണാർത്ഥങ്ങളുടെ ലാവയായി
ഉരുകിയൊലിച്ച് ഹൃദയാന്തരാളങ്ങളിലേയ്ക്ക്
ആഴ്ന്നിറങ്ങി വേദനിപ്പിച്ചും
സാന്ത്വനിപ്പിച്ചും അതൊരേ സമയം
പുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നു…

ചിന്തകൾ സമരസപ്പെടുന്നിടത്ത്
ശലഭവർണ്ണങ്ങളുടെ താഴ്‌വരയിൽ
അത് വാഗ്ദാനങ്ങളുടെ പെരുമഴയായി
കുത്തിയൊലിച്ച് പൂട്ടി വെച്ച
പ്രണയത്തിന്റെ തുരുമ്പെടുത്ത
താഴുപോലെ മിനുസമില്ലാത്ത
പ്രതലത്തിലേക്ക് സ്വയമൊതുങ്ങുന്നു…

ഇടക്ക് ഒരു കുഞ്ഞു പക്ഷിയുടെ
ചിറകടിയായി ഉണർന്നെണീറ്റ്
അനന്തതയിലലിഞ്ഞ്
കാത്തിരിപ്പിന്റെ ഒടുങ്ങാത്ത
വേദനകളെ നെഞ്ചിലൊതുക്കി
ഒരു പളുങ്കുപാത്രത്തിന്റെ
സ്നിഗ്ദ്ധതയോടെ
ഒറ്റപ്പെടലിന്റെ താഴ്‌വരകളിലേക്ക് നുറുങ്ങി വീഴുന്നു…

വാക്ക് അഗ്നിയാണ്….
കാരിരുമ്പിന്റെ മൂർച്ചയുള്ള
അക്ഷരങ്ങളെ രാകിയെടുത്തും
വിളക്കിച്ചേർത്തും അത്
ജിവിതക്കാഴ്ച്ചകളിലേയ്ക്ക്
പടർന്നു കയറുന്നു…

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…