സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വായിക്കുമ്പോൾ:

പ്രതിഭ പണിക്കർ

ഓരോ വാക്കും
ഒളിപ്പിയ്ക്കുന്നുണ്ടതിൽ
ഒരു വിസ്ഫോടനം.
മുന്നേറ്റം നടത്താനായ്‌
വെമ്പുന്നുണ്ടുള്ളിൽ
സൂക്ഷ്മം
നീരാളിക്കൈവിരലറ്റത്ത്‌
മിന്നലിന്നൊരു തരി.

തൊടുത്തുവിടപ്പെട്ടാൽ
താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌
ഒരു രഹസ്യത്തെയെന്നപോലെ
തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌
തന്നെത്തന്നെയത്‌ ഏൽപ്പിക്കുന്നു.

അതിദ്രുതമായ്‌ പലയിടനാഴികളിലൂടെ
ദ്യുതിതരംഗം
ഒന്നിൽനിന്നൊന്നിനെയായ്‌
മുഴുവനുമായ്‌ ബാധിക്കുന്നു.

മറ്റൊന്നും കേൾക്കാതെ, പറയാനാവാതെ
ഒരു വാക്കുണർത്തുന്ന
സംവേദനങ്ങൾ പടർന്ന്.
വാക്കുകൾ
അഗ്നിസ്ഫുലിംഗങ്ങളാണ്.

ഒരു കൊള്ളിയാൻ സ്പർശ്ശത്താലും
നിലതെറ്റാം;
പ്രണയത്തിൽ എന്നപോലെ
കവിതയിലും.

വായിക്കാതിരിക്കുകയാണ്.

പുലർകാലത്ത്
പുൽക്കൊടിത്തുമ്പിൽ‌
ജലകണികയൊന്നെന്നപോലെ
ജീവിതത്തെ
അത്രയും അവധാനതയോടെ
ധ്യാനിച്ചിരിക്കുന്നനേരമാണ്.

കാറ്റിനോടാണ്;
നെറുകിൽത്തലോടി
വീശാതിരിക്കുക.
ഇനിയുമൊരു വീണുതകരലിന്
ഉൽപ്രേരകമാവാതിരിക്കുക!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…