സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവനം

ജ്യോതി അനൂപ്

വിത്തിന് മുള വരുന്നതും,
തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതും
കിളിപ്പാട്ടിലാ ചെടി താളമിടുന്നതും
കാറ്റതിനെ ഊയലാട്ടവെ
നിലാവിലതു മയങ്ങുന്നതും
പിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾ
പൂവന്നു കായ് വന്നാമരം അമ്മയാകുന്നതും
നമ്മെ വിളിക്കുന്നതും
മധുരം നേദിക്കുന്നതും അത്തണലിലിരുന്നു നാമാവോളമുണ്ണുമ്പോൾ തണുത്തൊരിലക്കൈയ്യാൽ പതിയെ തലോടുന്നതും ഉള്ളാലറിയവെ ,
മരത്തിനും മൃഗത്തിനും കിളികൾക്കും മനുഷ്യനും ഒരേ ജീവിത പാഠം പകർന്നൊരാ പ്രകൃതിതൻ വൈഭവപ്പൊരുളിൽ
എന്തെന്തു കൗതുകമത്‌ഭുതമാദരം !

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…