സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവനം

ജ്യോതി അനൂപ്

വിത്തിന് മുള വരുന്നതും,
തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതും
കിളിപ്പാട്ടിലാ ചെടി താളമിടുന്നതും
കാറ്റതിനെ ഊയലാട്ടവെ
നിലാവിലതു മയങ്ങുന്നതും
പിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾ
പൂവന്നു കായ് വന്നാമരം അമ്മയാകുന്നതും
നമ്മെ വിളിക്കുന്നതും
മധുരം നേദിക്കുന്നതും അത്തണലിലിരുന്നു നാമാവോളമുണ്ണുമ്പോൾ തണുത്തൊരിലക്കൈയ്യാൽ പതിയെ തലോടുന്നതും ഉള്ളാലറിയവെ ,
മരത്തിനും മൃഗത്തിനും കിളികൾക്കും മനുഷ്യനും ഒരേ ജീവിത പാഠം പകർന്നൊരാ പ്രകൃതിതൻ വൈഭവപ്പൊരുളിൽ
എന്തെന്തു കൗതുകമത്‌ഭുതമാദരം !

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…