സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശ്വാസം

വിനോദ് വിയാർ

                    

നടുക്കം മാറാതെത്ര നേരമീ-

ചതുപ്പിൽ, ആരാലുമന്വേഷിച്ചറിയാതെ

പിടയ്ക്കും നോവിനാൽ മിടിയ്ക്കു-

മെന്നുള്ളം കാണുവാനാളില്ലാതെ.

ഇവിടേയ്ക്കൊന്നു നോക്കീടൂ

തിരക്കും തിടുക്കവുമുള്ളവർ നിങ്ങൾ,

അറിയാം; ഞാനുമൊരിക്കലിങ്ങനെ

വേഗം കൊണ്ടവൻ, ആരെയും ഗൗനിക്കാത്തോൻ.

എന്റെ നാളിൽ ചുറ്റും തിരക്കായിരുന്നു,

ആരാധക സുഗന്ധതൈലത്തിൽ മണം

പുകഴ്ത്തിപ്പാടുന്നോരുടെ മേളം

ഒന്നുതൊടുവാൻ ഹരം കൊണ്ടൊരു കൂട്ടം

എടുത്തുയർത്താൻ ആരും കൊതിക്കുമാരവം.

ഞാനൊരാൾ, ലോകനെറുകിലെത്തിയോൻ

ധരിച്ചു ഭൂമി ഗോളത്തിനുടയവൻ

ഞാനൊരാൾ, മാലോകർക്കേറ്റവും പ്രിയൻ

വൃഥാ ധരിച്ചു ആകാശവാസിയേക്കാളും കേമൻ.

ഇതാ കിടക്കുന്നു ഞാൻ; കണ്ടുവോ കോലം

പാടിപ്പുകഴ്ത്തിയോരില്ല

കോലാഹലക്കേളി നടത്തിയ ഭൃത്യന്മാരില്ല.

ഇതാ കിടക്കുന്നു ഞാൻ; വെറും നൃണം

ശ്വാസവായുവിനായ് മനക്കൈ കൂപ്പി.

ദയവുണ്ടാകുമോ ആർക്കാനും

മത്സരച്ചൂതിലാവേശം പൂണ്ട ലോകത്തിൽ

എന്നെയൊന്നെടുക്കാൻ

പൊടി തുടയ്ക്കാൻ

എന്നെ ഞാനാക്കിയ ശ്വാസമൂതാൻ, വീണ്ടും

സ്നേഹസംഗീത പുല്ലാങ്കുഴലാക്കാൻ. ——————————————————

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…