സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സാവിത്രി

അരബിന്ദോ

മൊഴിമാറ്റം: സച്ചിദാനന്ദൻ പുഴങ്കര

പ്രണയം ഏകാന്തതയുടെ വാതിൽ തുറന്ന് പ്രണയി മുന്നോട്ടായുകയാണ്.
അവൻ്റെ ഒറ്റനെഞ്ചിലേക്ക് ലോകം മുഴുവൻ ആവാഹിക്കപ്പെടുകയാണ്. രാത്രിയുടേയും മരണത്തിന്റെയും കച്ചവടം അങ്ങനെ അവസാനിക്കുന്നു. ഒരുമയുടെ വിജയമാണത്. വിപ്രതിപത്തിയുടെ പരാഭവം.
പ്രണയം എല്ലാം അറിയുന്നു, എല്ലാത്തിനേയും മുറുകെപ്പിടിക്കുന്നു. അജ്ഞതയിലേക്കും വേദനയിലേക്കും ആർക്കാണ് മടങ്ങാൻ തോന്നുക?

മരണമേ !
ആന്തരികമായി നിന്നെ ജയിച്ചവളാണ് ഞാൻ.
ദുഃഖത്തിൽ ഇനിയൊരിക്കലും
ഞാൻ തളരുകയില്ല
ബലഭദ്രമായ ശാന്തിയാണ് എന്റെ ശരീരത്തിലും ബോധത്തിലും.
അത് ലോകത്തിന്റെ വിഷാദം ഏറ്റുവാങ്ങി ഊർജ്ജമായി പരിണമിക്കുന്നു.
അത് ലോകത്തിന്റെ ആഹ്ലാദം ദൈവത്തിന്റേതു കൂടിയാക്കുന്നു. അച്യുതമായ എന്റെ സ്നേഹം ദൈവത്തിന്റെ ശാന്തം പോലെ സിംഹാസനമേറുന്നു.

സ്നേഹത്തിന് സ്വർഗ്ഗങ്ങൾക്കുമപ്പുറം പറന്നുയർന്ന്
രഹസ്യേന്ദ്രിയത്താൽ അവാച്യത അനുഭവിക്കേണ്ടതുണ്ട്. മാനുഷികമായവയ്ക്കു പകരം വിശുദ്ധമായ വഴികൾ തേടേണ്ടതുണ്ട്.

അപ്പോഴും
ഭൗമികാഹ്ലാദത്തിന്റെ സ്വാതന്ത്ര്യം കാക്കേണ്ടതുണ്ട്.
മരണമേ!
ഹൃദയത്തിന്റെ മധുരരൂക്ഷതയ്ക്കായല്ല ഞാൻ ജീവിക്കുന്ന സത്യവാനെ അവകാശപ്പെട്ടത്,
അവന്റേയും എന്റെയും കർമ്മത്തിന്റെ
പുണ്യനിയോഗങ്ങൾക്കുവേണ്ടിയാണ്.

ഞങ്ങളുടെ ജീവിതങ്ങൾ നക്ഷത്രങ്ങൾക്കു കീഴെ ദൈവത്തിന്റെ സന്ദേശവാഹകങ്ങളാണ്.
നിന്റെ നിഴലിനു താഴെ ഉറ്റുനോക്കുവാനാണവ വന്നത്-
അജ്ഞമായ
മനുഷ്യവംശത്തിനായി ഭൂമിയിലേക്ക് ദൈവത്തിന്റെ വെളിച്ചത്തെ പ്രലോഭിപ്പിച്ചുകൊണ്ട്, ഹൃദയശൂന്യതകളിൽ അവന്റെ സ്നേഹം നിറയ്ക്കുവാൻ.

ഞാൻ സ്ത്രീ
ദൈവത്തിന്റെ ശക്തിയാകുന്നു. പുരുഷനിലെ അനശ്വരമായ ആത്മാവിന്റെ പ്രതിനിധിയാകുന്നു സത്യവാൻ.

നിന്റെ നിയമത്തേക്കാൾ
മഹത്വമുണ്ട് എന്റെ ഇച്ഛയ്ക്ക്.
വിധിയുടെ കെട്ടുപാടുകളേക്കാൾ ബലപ്പെട്ടതാണ് എന്റെ പ്രണയം. ഞങ്ങളുടെ സ്നേഹം
ഈശ്വരന്റെ സ്വർഗ്ഗമുദ്രയാകുന്നു.
നിന്റെ കൈകൾക്കെതിർ നിന്ന്
ഞാൻ
ആ മുദ്രയെ സംരക്ഷിക്കുന്നു.
ഭൂമിയിൽ
പ്രണയജീവിതം
നിലച്ചുപോകരുത്.
കാരണം അതാണ്
ഭൂമിയുടേയും സ്വർഗ്ഗത്തിന്റേയും തിളങ്ങുന്ന കണ്ണി.
അവരോഹണം ചെയ്തെത്തിയ
മാലാഖ.
പൂർണ്ണതയിൽ മനുഷ്യൻ്റെ
ഘടകം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…