സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാം ആയിരിക്കേണ്ടയിടം: ഒരു യുഗ്മഗാനം

മായ ആഞ്ചലു

പരിഭാഷ: ആത്മജ തങ്കം ബിജു

ഓരോ പട്ടണത്തിലും ഗ്രാമത്തിലും
ഓരോ നഗരചത്വരത്തിലും
ആൾക്കൂട്ടയിടങ്ങളിലും
ഞാനോരൊ മുഖവും തിരഞ്ഞു കൊണ്ടേ ഇരുന്നു,
കരുതൽ പങ്കു വെക്കാനൊക്കുന്നൊരാൾക്കായി.

വിദൂരതാരകങ്ങളിൽ
നിഗൂഢാർത്ഥങ്ങൾ ഞാൻ വായിച്ചെടുത്തു.
പിന്നെ, പളളിക്കൂടമുറികൾ, പൂൾ -റൂമുകൾ, കോക്ക്ടെയ്ൽ മദ്യശാലകൾ എന്നിവിടങ്ങളിൽ ചുവടു വെച്ചു.
അപരിചിതരോടൊപ്പം, അപായങ്ങളെ കൂസാതെ ഞാൻ നടന്നു. അവരുടെ നാമങ്ങൾ എൻ്റെ ഓർമ്മയിലേ ഇല്ല.
ഞാൻ തെന്നൽ വേഗത്തിൽ,
അനായാസമായി, പ്രണയ സൂത്രങ്ങളിൽ പങ്കുകൊണ്ടു.

പൊടിയടർന്ന നൃത്തശാലകളിലും, തെരുവിൻ്റെ ഏകാന്തതയിലും, നൂറായിരമാളുകളോടൊത്ത്
ഞാൻ ഭക്ഷണം പങ്കിട്ടു, വീഞ്ഞ് പാനം ചെയ്തു,
ഞാൻ എന്നന്നേക്കും പ്രേമത്തിൽ വീണു കൊണ്ടേ ഇരുന്നു,
വർഷത്തിൽ രണ്ടു തവണയോ മറ്റോ.

എൻ്റെ അവരോടുള്ള പ്രണയസല്ലാപങ്ങൾ ചേതോഹരമായിരുന്നു. ഞാൻ മുഴുവനായും അവരുടെ മാത്രമായി തീർന്നു.
എന്നിട്ടും, അവരെല്ലാഴ്പ്പൊഴും എന്നെ വിട്ടു കളഞ്ഞു.
ഇപ്പോഴത്തേക്കു വിട, ഇനി പരിശ്രമമേതും വേണ്ട.
നീ മതിയാം വണ്ണം മനോജ്ഞത ഉള്ളവളല്ല.

ഏറെ വികാരവായ്പോടെ, തെല്ലധികം സൗമ്യതയോടെ
നിന്റെ കൈകളിൽ ഞാൻ വിറകൊണ്ടില്ല.

പിന്നെ നീയെന്റെ ജീവിതത്തിലേക്കു പൊന്തിവന്നു.
വാഗ്ദത്ത സൂര്യോദയം കണക്കെ.
നിന്റെ കണ്ണിലെ വെട്ടം കൊണ്ടെന്റെ ദിനങ്ങൾക്ക് തിളക്കമേകി.
മുമ്പെങ്ങും ഞാൻ ഇത്രയും ഓജസ്വിയായിരുന്നതേയില്ല,
ഞാൻ എവിടെയായിരിക്കണമോ, അവിടെയാണ് ഞാനിപ്പോൾ.

One Response

  1. A translation without compromising the rhythm ,meaning and the beauty of the poem….
    ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…