സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വ്യർത്ഥമീ ജീവിതം

തനൂജ പി എച്ച്



പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾ

പോലെ …..
പൊഴിഞ്ഞു വീണ പൂവിന്നിതളുകൾ

പോലെ …..
ചിതറി തെറിച്ചെന്റെ മോഹങ്ങൾ

തീർക്കും …….
തടറവറ തൻ പടിപ്പുര വാതിലിലിരിപ്പു

ഞാൻ .
കരിന്തിരി കത്തുന്നോരീദിന

ചിന്തകൾ …….
നിലവിളക്കായ് തെളിയുന്നു

സ്മരണയിൽ .
ആരതി ഉഴിയുമൊരാ കർപ്പൂര

ദീപവും ……
ആവാഹനം ചെയ്യുമഗ്നിയാ
ണെന്നറിയുന്നു.
കുനിഞ്ഞ ശിരസ്സതേറ്റു വാങ്ങും

താലി …….
തല ഉയർത്തി നിൽക്കാനൊരു

ഭാരമാകുമെന്ന് .
കൈപിടിച്ചന്നച്ചൻ കന്യാദാനമായ്

നൽകിയതൊരു
ബലിമൃഗമായ് ഇവിടം

ജീവിക്കുവാനെന്ന് ….
പെണ്ണുടലിനൊരടിമയെ വാങ്ങുവാൻ

പൊന്നും പണവുമേറെ

നൽകിയിട്ടും ……
അടിമത്വമേറ്റു വാങ്ങുന്നൊരു ടമയായ്

കഴിയേണ്ട കാലം വരുമെന്ന് .
അടഞ്ഞ മണിയറ

വാതിലുകൾക്കകത്തെങ്ങോ
പുകഞ്ഞ വിറകൊണ്ട മനവും

തനുവും …….
അറിഞ്ഞതില്ലൊരു ജൻമം എരിഞ്ഞു

തീരുമൊരു വിറകിൻ കമ്പു പോൽ .
പേറ്റു നോവേറുന്നതല്ലേറ്റം

മനസ്സിന്റെ …..
വേദന കാണാത്ത മക്കളെ
ഓർത്തതാം .
സ്ത്രീയായൊരു ജൻമം ഏകീയ തീ

മണ്ണിൽ
തീക്കനലായൊടുവിൽ എരിഞ്ഞു

തീരാനോ ??

3 Responses

  1. മനോഹരം… നന്നായി എഴുതി.. ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ… ആശംസകൾ 💐💐💐💐💐

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…