സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവിവാഹിതയുടെ ജലചക്രം

സുനിത ഗണേഷ്

നിത്യകന്യക
നിലാവ് ചിതറിയ പോലെ
ഒളി വിതറി
മിഴികൾ കൂമ്പി
നിശ്ചലം…
വിരലിൽ ജലചക്രം.
തണു തുള്ളികൾ
അടുക്കിൽ കൊരുത്ത
പോലെ …
നിലാത്തുള്ളികൾ
കൊണ്ടൊരു
വർത്തുള വജ്രനേമി പോലെ…
ലംബമായും, തിരശ്ചീനമായും
താനേ തിരിയുന്നു,
വിരൽത്തുമ്പ് അച്ചുതണ്ടാവുന്നു.

തെറിച്ചു ചിതറും
തുള്ളികളിൽ നിന്നും
കാലം ഉണ്ടാകുന്നു..
ഒരു വിത്തു പോലെ….
ചെറു മീനുകൾ
ചുണ്ടു പിളർക്കുന്നു.
കാലമതിന് ശ്വാസം നൽകുന്നു..
വിത്താവരണം
പതിയെ തുറക്കുന്നു…
ഹരിതം നാമ്പുകൾ
അറകൾ
തുറക്കുന്നു.
കാലം അവയിൽ
മധുനീർ
നിറയ്ക്കുന്നു…
ഹൃദയമൊരു ആഭേരി
ദോലനം
രചിയ്ക്കുന്നു…

ചിതറുന്ന ഒരു തുള്ളി
അവളുടെ
ചുണ്ടിൽ പറ്റുന്നു…
തേനും, നിലാവും
അടർത്തി
വസന്തമായി പരക്കുന്നു..
തെരു തെരെ
പൂക്കൾ പെയ്യുന്നു…

തിരിഞ്ഞു കൊണ്ടേ യിരിക്കുന്നു
ചക്രം,
പെയ്യുന്ന പൂക്കൾ
സുഗന്ധം വഹിക്കുന്ന
ഓളങ്ങൾ ഉണ്ടാക്കുന്നു…
ഊഞ്ഞാലു പോലെ
മണ്ണും, മാനവും
ഓടിപ്പിടുത്തം കളിക്കുന്നു.

ചിതറുന്ന പൂക്കൾ
നിറവില്ല്,
ചെമ്മാനം,
പച്ചപ്പുൽമേട്,
വള്ളിക്കുടിൽ,
അങ്ങനെ…
ചിത്രങ്ങൾ
വരച്ചു കൊണ്ടിരുന്നു…

തരുക്കളിൽ
വിടർന്നതോരോന്നും
അധര പുഷ്പങ്ങൾ…
ഇലയനക്കങ്ങൾ
ചുംബനങ്ങൾ..
മിഴികളടക്കുമ്പോഴൊക്കെ
തുള്ളികൾ
ജീവനായി മിടിച്ചു കൊണ്ടിരുന്നു….

മിഴികൾ തുറന്നപ്പോൾ
ദുർഗന്ധം വമിക്കുന്ന
പഴന്തുണിക്കെട്ട്
പരക്കം പായുന്നത്
യുഗപുരുഷൻ കണ്ടു…

മാഞ്ഞ് പോയ
അദ്ഭുതചക്രത്തിൻ്റെ
സൗഗന്ധികങ്ങളിലേക്ക്,
തേനിരമ്പങ്ങളിലേക്ക്
അവൻ
പുതപ്പ് വലിച്ചിട്ടു.

#

3 Responses

  1. നല്ല കൽപ്പന കൾ….
    കവിതയുട ചില ഭാവതലങ്ങൾ ദുർഗ്റാഹ്യമായി തോന്നി

  2. മാഞ്ഞുപോയ അത്ഭുതചക്രത്തിന്റെ സൗഗന്ധികങ്ങൾ…👌👌

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…