സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശാന്തസമു(ദം

സിന്ധു സൂസൻവർഗീസ്

പായ്‍ വിശറികൾക്ക് താഴെ 

മയങ്ങുന്ന നൗകകളെ അവൾ

അരുമയായ് താരാട്ടാറുണ്ട്‌ .

അവയുടെ നങ്കൂരങ്ങൾ 

ചിലപ്പോഴൊക്കെ നെഞ്ചിലേല്പിക്കുന്ന പരിക്കുകൾ 

സാരമില്ലെന്നവൾ പറയാറുണ്ട് 

നീലമേഘപ്പരപ്പിലെ 

പ്രകാശവര്ഷങ്ങള്ക്കപ്പുറത്തെ 

പ്രണയമുളവാക്കും 

ഏറ്റമിറക്കങ്ങളിൽ 

അവളുലയാറുണ്ട് ..

അവളുടെ നെടുവീർപ്പുകൾ  

അടിത്തട്ടിലെ ശംഖുകളിലും

സ്വപ്നങ്ങൾ ,കരസ്‌പർശമേൽക്കാത്ത 

ചിപ്പികളിലും ഒതുങ്ങാറുണ്ട്‌ ..

ചിലപ്പോഴൊക്കെ അവൾ 

 മോഹങ്ങളാൽ പതഞ്ഞ് നുരഞ്ഞ്

തീരത്തെ നനക്കാറുണ്ട് ..

നീണ്ടു വഴുവഴുത്ത  കൈകൾ 

 കൊണ്ട് 

മടുപ്പിന്റെ നീരാളികൾ ചൂഴുമ്പോൾ 

ആകെ വീർപ്പുമുട്ടാറുണ്ട് ..

അവളും കണ്ണീരും 

സ്വത്വങ്ങൾ ചുഴികളിലെറിഞ്ഞ്

ഒരേ ഉപ്പുടലായ് മാറാറുണ്ട് ..

ചരാചരങ്ങളെ ഒളിപ്പിക്കും 

അവളുടെ ഗർഭത്തിൽ ,

മിഴികളെത്താത്ത ആഴത്തട്ടുകൾക്കുമടിയിൽ 

ഇപ്പോഴും തിളയ്ക്കും

ജ്വാലാമുഖികളുമുണ്ട് ..

എങ്കിലും അവളെ വിളിക്കുന്നത് 

ശാന്തസമുദ്രമെന്നു തന്നെയാണ് ..

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…