സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സെൻസർ

രാ.പ്രസാദ്


നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഒരു ശരാശരി പുകവലിക്കാരൻ്റെ ഓർമ പിഴിഞ്ഞെടുത്താൽ , അതിൽ ഇത്തിപ്പോലം ചെഗുവേര കാണും. കുറച്ചു വി.കെ.എന്നും കുറച്ചു ബഷീറും എം.ടി.യും കാണും. എന്നാൽ പുക വലിച്ചതുകൊണ്ടു മാത്രം ആരും അവരാകില്ല.
ആയതിനാൽ പുകവലി ആരോഗ്യത്തിനു ഹാനികരം.

ഒരാളെ വിളിക്കാതെയും
അയാൾ വീട്ടിലുണ്ടെന്നറിയും കാലം
എപ്പോഴെങ്കിലും
അയാളെ തേട
വീട്ടിൽ ചെല്ലാമായിരുന്ന കാലം
അയാൾ പറമ്പിലുണ്ടെന്ന്
വീട്ടമ്മ നേരുകാട്ടണ കാലം

വെള്ളിലം പാലയോടും
കാട്ടു തെറ്റിയോടും ചോദിച്ചു പറഞ്ഞ്
അയാളിലെത്തുന്ന നേരം
തയ്യിനു തടമെടുത്തോ
കാച്ചിലു കമ്പിൽ പടർത്തിയോ
അയാൾ നിന്ന് വളരുന്ന നേരം
മാവിൻ്റെ വേരിലിരുന്ന്
ബീഡി വലിച്ച്
രണ്ടാളും വർത്തമാനമാകുന്ന നേരം

ഒക്കെയും
സിനിമാപ്പാട്ടു പോലെ ഗൃഹാതുരത്വമായി
മതം മാറിയ ഇക്കാലം

നമ്മൾ കണ്ടു പിടിച്ച വിമാനവും
അന്തർവാഹിനിയും
ആറ്റംബോംബുമെല്ലാം
സായ്പ് രണ്ടാമതും കണ്ടുപിടിക്കും മുമ്പുള്ള
ഇടവേളകൾ
മറവിഭൂതങ്ങൾ
അന്വേഷണത്വരകൾ
മേൽ മുണ്ടിനടിയിലും
ളോഹയ്ക്കുള്ളിലും
വേരിക്കോസ് വെയിനായി
താക്കോൽ ചരടുകൾ
ഫയലുകളുടെ മാറത്തു ചുറ്റിയ
ചുവന്ന റിബ്ബണുകൾ

ചിലർ പേരിൽ നിന്നും
ചിലർ മനസിൽ നിന്നും
മുറിച്ചു കളഞ്ഞ ‘ബീപ് ‘ എന്ന വാൽ

എടീ ‘ബീപ് ‘ മോളേ എന്നു ജന്മി
എടാ ‘ബീപ് ‘ മോനേ എന്നന്നത്തെ ( നിക്കറിട്ട )പോലീസ്

എല്ലാരും അട്ടഹസിച്ചപ്പോൾ
അട്ടകൾ പോലും ഹസിച്ചപ്പോൾ
‘ബീപ് ‘ ചോദിക്കാതെ പന്തിയിൽ ഭുജിച്ചവർ
തിരിച്ചറിഞ്ഞിട്ടുണ്ട്,
കർമ്മം കൊണ്ട് ‘ബീപ് ‘ ആയവരുടെ രഹസ്യം
ചേരാട്ടിയാൽ താന്നിമൂട്ടിലൂടെ
എന്ന പഴമൊഴി നടത്തകൾ
ആഞ്ഞിലിയും പൂവര്ശും പോലെ
ഇനിവരും ബോധികൾ
സെൻസർ കത്രികയും
ചവറ്റുകുട്ടയും മറികടന്ന്
‘ബീപ് ‘ ശബ്ദം ത്യജിച്ച്
തെരുവിലേക്കിറങ്ങുന്ന വാക്കുമഴകൾ

ഒടുവിലത്തെ വാക്കിനു തടമെടുത്ത്
തുലാവർഷത്തിനു കുടപിടിച്ച്
കൊടി മുളപ്പിക്കുമ്പോൾ
പുതിയ വിത്തുകളുമായി
ഫയറിംഗ് സ്ക്വാഡുകൾ വരുന്നുണ്ട്

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്:
വെടിയുണ്ട ആരോഗ്യത്തിന് ഹാനികരം

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…