സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഏക ജാലകം

അഞ്ജന റെജി


എൻ മിഴിക്കോണിലെ ഏക ബിന്ദുവായി
നീയിന്നിരുട്ടിൽ പതിയിരിക്കുമ്പോൾ
വാനവും പൂഴിയും ഈ അന്ധകാരവും
നീയെന്ന ബിന്ദുവായി സല്ലപിക്കുന്നു.

എന്നിലെ വർണശബളമാം ചിറകുകൾ
നിന്നിലേക്കൊതുക്കി വിശ്രമിക്കുമ്പോൾ
പറന്നു പോകാൻ നിനക്കാകുമെന്നോതി-
യൊരു ജാലകം പോലും നീ തുറന്നുതന്നില്ല.

രാവിലും പകലിലും നിന്നെയും നോക്കി
ഇരുട്ടിന്റെ കറുപ്പ് ഞാൻ നോക്കികിടക്കെ
വെളിച്ചമേ ഒന്നു ചിരിച്ചു കാണിക്കാൻ പറഞ്ഞു
കൊണ്ടോരു ജാലകം പോലും നീ തുറന്നുതന്നില്ല.

ലോകമേ വശ്യമാം സൗന്ദര്യസങ്കല്പം
ഞാനെന്നു നീ ഉറക്കെ പറഞ്ഞപ്പോൾ
നീമാത്രമാണെൻ ലോകമെന്നോതി
ഞാനന്നൊരിക്കൽ അടച്ചതാണാ ജാലകം.

വെളിച്ചം വിതയ്ക്കാത്ത ഈ ലോകജീവിതം
പണ്ടേക്കുപണ്ടേ മടുത്തതാണെങ്കിലും
പറന്നുപോകാൻ കഴിയാത്തവണ്ണം നീ
എൻ വർണ ചിറകുകൾ മുറിച്ചു മാറ്റി.

ഞാനിന്നിതാ നിൻ വാക്കുകൾ തെറ്റിച്ച്‌
ആ ഏക ജാലകം നോക്കി നിൽക്കെ
നീയെന്ന സ്വാർഥന്റെ ഇരുണ്ട മുഖവും
ചിറകുകളരിഞ്ഞ കൈകളും കണ്ടു.

മുന്നോട്ടു പോകാൻ പറഞ്ഞുകൊണ്ടൊ-
രശിരീരി എൻ ചെവി കടിച്ചു മുറിച്ചപ്പോൾ
നീയെന്ന എൻ മിഥ്യ ലോകത്തെ വിട്ടു ഞാൻ
അശ്രുക്കൾ പൊഴിച്ചു പുറത്തിറങ്ങി.

മഴയും മഞ്ഞും വസന്തവും എൻ മേനി
തട്ടി കടന്നു പോകുമ്പോഴൊരു
ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു
“പ്രതീക്ഷകളെ ചിറകായെന്നിലേക്കണയൂ.”

                                  -  

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…