സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മലമുകളിലെ പെൺകുട്ടി

കെ.എം റഷീദ്

അമ്പിളിമാമനെ നോക്കി
ആകാശത്തതാ
പത്തിരിക്കണ്ടമെന്ന് പറഞ്ഞ
മലമുകളിലെ പെൺകുട്ടീ

മാരിയും
പേമാരിയും
മാരെൻ്റെ  ഭ്രാന്തും സഹിച്ച്
നീയിപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ?

മഴയുള്ള പുലർകാലത്ത് 
പശുവിനെ കറന്ന്
കാപ്പി കാച്ചി
തേയില നുള്ളി
ചോറുവിളമ്പി
അലക്കിയൊതുക്കി
സാധനങ്ങൾ വാങ്ങി
അത്താഴവും കഴിച്ച്
മോറി മിനുക്കി
മാനം നോക്കി
പുഞ്ചിരിക്കുന്നു നീ

മലയിറങ്ങി മഴ കുതിച്ചപ്പോഴും
വിളകളെല്ലാം ആനയെടുത്തപ്പോഴും
നിന്നെ വീട്ടിലാക്കി മാരൻ മറഞ്ഞപ്പോഴും
അടിയുറച്ച നിൻ കൺകളിൽ നോക്കി ഞാൻ
പ്രണയമോതിയപ്പോഴുo
മിണ്ടാതെ നിന്നതെന്ത്? 

മലമുകളിൽ
കാത്തുനിൽക്കുന്ന
പെൺകുട്ടീ
നിന്നെ അവിശ്വസിക്കുന്നതെങ്ങനെ? 
വാക്കുകളിലെ യുക്തിയെ
ചോദ്യം ചെയ്യുന്നതെങ്ങനെ? 

കാരണം
ഇലകളെ കാറ്റുണർത്തുന്നതിൻ
മുമ്പത് നിൻ്റെ  കവിളിലാണല്ലോ
മഴ മുടി കോതുന്നതും
മേഘങ്ങൾ കുളിച്ചൊരുങ്ങുന്നതും 
സൂര്യ ഘടികാരം ചിത്രം ചമയ്ക്കുന്നതും
പാറകൾ വിറകൊള്ളുന്നതും നിന്നെ 
നോക്കിയാണല്ലോ

ഇന്ന്,
ആകാശത്ത് നിൻ്റെ മുഖം
നിലാവിൻ്റെ നൂലുകൊണ്ട്
നെയ്തൊരു പട്ടം പോൽ
പാറിക്കളിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…