സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പർദ്ദ

ഇംതിയാസ് ധാർകർ

 

ഒരു ദിവസം എല്ലാവരും പറഞ്ഞു

കുറച്ചു ലജ്ജയൊക്കെ വരാനുള്ള പ്രായമായാവൾക്കെന്ന്.

അത് സ്വാഭാവികമായി വന്നതാണെന്ന് അവൾക്കും തോന്നി.

പർദ്ദ ഒരു തരം സുരക്ഷിതത്വമാണ്

ശരീരത്തിനു കിട്ടുന്ന ഒരു ഒളിസ്ഥലം.

അടക്കത്തിന് ശേഷം ശവപ്പെട്ടിക്കു

മീതെ വീഴുന്ന മണ്ണ് പോലെ

കവചം തീർക്കുന്ന ഒരു തുണി.

അവൾക്ക് അറിയാവുന്ന ആളുകൾ

എല്ലയ്പോഴും ചെയ്യുന്ന പോലെ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു.

എന്നാൽ അവർ  വ്യത്യസ്ത കോണുകളിൽ നിന്നും 

ചാഞ്ഞും ചരിഞ്ഞും

തന്ത്രപരമായി അവളെ നോക്കുന്നു.

അവൾക്കറിയാകുന്ന മറ്റുള്ളവരുടെ ജീവിത കാര്യങ്ങളിൽ

– ഒരുപക്ഷെ എന്റെയോ നിങ്ങളുടെയോ  –

പാതി മാത്രമേ അവൾക്കോർമ്മയുള്ളൂ

നമ്മൾക്കില്ലാത്തതൊന്ന് അവൾ സശ്രദ്ധം സൂക്ഷിക്കുന്നുണ്ട് –

തുടകൾക്കിടയിലെ പാപബോധം.

ശരീരത്തിന്റെ മതിക്കെട്ടുകൾ ഭേദിച്ച്

അരിച്ച വെളിച്ചത്തിനുള്ളിൽ പ്രവഹിക്കാനാകുന്ന

ചർമ്മത്തോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങൾ ധരിച്ചു

നമ്മൾ നിശ്ചലമായി ഇരിക്കുന്നു.

ശബ്ദങ്ങൾ നമ്മുടെ ഉള്ളിൽ സ്വൈര വിഹാരം നടത്തുന്നു

അവ നാം ഉപേക്ഷിച്ചുപോയ ഇടങ്ങളിൽ പ്രതിധ്വനിക്കുന്നു.

പക്ഷേ അവൾ തനിക്കു പുറത്ത് കടന്നു തന്നെത്തന്നെ നോക്കി നിൽക്കുന്നു,

ചിലപ്പോൾ ഒരു മുറിയുടെ നാല് കോണുകളിലും നിന്ന് അവൾ

അവളെത്തന്നെ വീക്ഷിക്കുന്നു .

പോകുന്നിടത്തെല്ലാം അവൾ അവളെത്തന്നെ കടന്നുപോകുന്നു

ഒരേ സമയം മൺകട്ടയായും

അതിലള്ളിപ്പിടിക്കുന്ന വേരായും

ഒന്നും രണ്ടും വാരിയെല്ലുകൾക്കിടയിൽ

പിടിവള്ളിക്കായി പോരാടുന്നു.

നിരന്തരം നിയന്ത്രണം നഷ്ടപ്പെട്ടു

അവൾ മറ്റൊരാളുടെ കൺകോണിലേക്ക് പതിക്കുന്നു

തുറക്കുന്ന വാതിലുകൾ അവളെ വീണ്ടും വീണ്ടും

ഉൾവലിയാൻ പ്രേരിപ്പിക്കുന്നു.

വിവർത്തനം: ഡോ  അൻവർ സാദത്ത്   വി പി , ചെന്നൈ

One Response

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…