സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒറ്റപ്പെയ്ത്ത്

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

ഒരൊറ്റ മഴപെയ്ത്തിൽ
കുതിർന്ന ഓർമ്മകളാണ്
കവിതകളൊക്കെ.

അനുവാദമില്ലാതെ,
കാത്തുനിൽക്കാതെ,
കുമിളതട്ടാതെ വീർക്കുകയും
ഒടുവിൽ ഒലിച്ചുപോക്കുകളിൽ ഇല്ലാതാകുകയും ചെയ്യുന്നവ

കനത്ത മഴയാണ് കവിതകൾ.
എല്ലാ വസന്തങ്ങളെയും
ഒറ്റപ്പെയ്ത്തിൽ കോറിയിടുന്നവ.

അവ തറച്ചു പെയ്യുമ്പോൾ
വാക്കുകൾ ശിഥിലമാകുകയും
ഹൃദയം ശൂന്യമാകുകയും ചെയ്യും.

അവളിൽ/അവനിൽ
അവയുടെ ഈണമുണ്ടാകും.

വിരലുകളിൽ
മരണത്തിന്റെ കറുപ്പ് പകരുമ്പോഴും അവയെ നിരത്തിയിടും!

ചെറുചിരിയുടെ
ഉമിനീരുകൾ തൊണ്ടകുഴിയിൽ കെട്ടിനിൽക്കും,അപ്പോഴും
അവ നോക്കിനിൽക്കും.

ഇനിയും പെയ്തു
തീരാത്ത മഴകളുടെ
മേഘങ്ങളെത്തേടി
ഒരൊറ്റ കാത്തിരുപ്പ്

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…