സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒറ്റ നിഴൽ

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

എഴെട്ടുവർഷം ഒരുമിച്ചുജീവിച്ച്,
ഒടുവിൽ മരിക്കുന്നവരെ കണ്ടിട്ടുണ്ടോ?
അവർ നേർത്ത
ഇഴകളെപോലെയാണ്.

അവസാനമിട്ട ചായയിൽ
മധുരമില്ലെന്ന് പരിഭവം
പറയാതെ,
തോളിലെ വിയർപ്പിന്
പനിനീരിന്റെ തണുപ്പെന്ന്
പറഞ്ഞു വാരിപുണരുന്നവർ.

അവസാന രാത്രിയിലും ആദ്യരാത്രിയിലെന്നപോലെ ഉറങ്ങാതിരിക്കുന്നവർ.

അവരാദ്യം പ്രണയിച്ചത്
കണ്ണുകളിൽ നിന്നായിരിക്കും
അതുകൊണ്ടത്രേ
അവർ പിരിയുമ്പോൾ
ആദ്യം കണ്ണുകൾ നിറയുന്നത്.

മഞ്ഞയും നീലയും കൂടിച്ചേർന്ന വീട്ടിലാണ് മരിച്ചയവരെ
ഞാൻ ആദ്യം കണ്ടത്,
അമ്മ മരിച്ചപ്പോളുള്ള അതെ മണമായിരുന്നു അവർക്കും.

എല്ലാവരും അവരെ
കണ്ട് മടങ്ങുമ്പോഴും
ഞാനും തെക്കേമുറിയുടെ
കോണിലെ
ശവംനാറി
പൂക്കളും ഇരുന്നിടത്തിരുന്നു
ഞാൻ നോക്കും
ചന്ദനം മണക്കുന്നു.

മൂക്കുരസിയ കൈകളിൽ നഖം മിനിക്കിവെച്ചിരിക്കുന്നു
കാലുകൾ നീട്ടി,
തന്തവിരൽ ഇപ്പഴും
മടങ്ങിയാണ് ഇരുപ്പ്

അടുക്കളയിലെ ആദ്യ കറിവേപ്പില പൂവിട്ടപ്പോൾ വാങ്ങിത്തന്ന
പച്ചപുടവ അലമാരിയുടെ
നാലാമത്തെ
കള്ളിയിൽ ഇരുപ്പുണ്ട്

എല്ലാം അന്നുകണ്ടതുപോലെ,
പൂചൂടാത്ത തലമുടിനാരുകളെ കണ്ടപ്പോൾ അമ്മയില്ലാത്ത കുഞ്ഞിനെപ്പോലെ എനിക്കുതോന്നി

എത്രയോ തവണ അവർ ഇങ്ങനെ ഒരുമിച്ചിരുന്നിട്ടുണ്ടാവും,
ഒരുമിച്ചുകിടന്നിട്ടുണ്ടാവും,
എത്രയോ നിഴലുകൾ ഇരുട്ടിൽ ഒളിച്ചിരുന്നിരിക്കണം

അതെ, അമ്മയില്ലാത്ത കുഞ്ഞുപോലെയായി
അവരില്ലാത്ത ആ വീടും
സ്നേഹത്തിന്റെ ഉപ്പുകണങ്ങളെ ചോറിലും മീനിലും ചേർത്തുരുട്ടി
എത്ര രാത്രികളിൽ അവർ കഴിച്ചിട്ടുണ്ടാവും.

വർഷങ്ങളുടെ
തണുത്ത രാത്രികളിൽ
അവർക്ക് ചൂടിന്റെ ഇക്കിളിയുണ്ടായിരുന്നിരിക്കണം

അമ്മയില്ലാത്ത കുഞ്ഞിനും പ്രണയത്തിൽ വെന്തു
മരിച്ചവർക്കും
ഒരേ മണമായിരിക്കും!

അവർക്ക്,
അമ്മയില്ലാത്ത വീടിനും എണ്ണയില്ലാത്ത
തലമുടിക്കുമുള്ള അതേ
മണമുണ്ടായിരുന്നു

അർദ്ധരാത്രികളിലെ വകഞ്ഞുവെച്ച
കൊന്തൽപാടുകളില്ലാതെ ചീകി മിനുക്കിയ നിലാവിന്റെ നിഴലുകൾ

ഒറ്റനോട്ടം,
അവർക്കും അമ്മയ്ക്കും
ഒരേ
നിഴലാണ് ഇപ്പോൾ.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…