സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒരാളെന്ന മുറിവിലൂടെ ഒഴുകുമ്പോൾ

ഗ്രീന

അതേ സഖി…….
ഞാൻ പ്രേമിച്ചു നോക്കി
അതും നിലം തൊടാതെ ആകാശത്തേക്ക് പറക്കും വണ്ണം.
അതെന്റെ ധൈര്യത്തെ ഇല്ലായ്മ ചെയ്തു.
എന്റെ ശൂന്യമായ നേരങ്ങളിൽ ഒരാളെ തിരുകി വച്ച് എന്റെ ഭയങ്ങൾ വർദ്ധിപ്പിച്ചു.
അവൻ വിട്ട് പോകുമോന്ന് എന്നെ കൊണ്ട് നിരന്തരം ആവർത്തിപ്പിച്ചു.
അവനില്ലാതെ പറ്റില്ലെന്നുള്ള തളർച്ച കൊണ്ട് എന്നെ മൂടി വച്ചു.

ഹാ.. സഖി
ഞാൻ പ്രേമിച്ചത് മനോഹരമായിട്ടാണെന്ന് ഞാൻ വിശ്വസിച്ചു.
ഞാൻ ഭാഗ്യവതി ആണെന്ന കാലുറകൾ ധരിച്ചു.
പ്രേമിക്കുന്നവനെ കണ്ടെത്തിയതിൽ പിന്നെ പതിവായി ഒരുങ്ങി
“വിഷാദത്തിന്റെ വെള്ളരിവിത്തുകൾ എന്നിൽ മുളച്ചു പൊന്തിയത്
നീ കാരണമെന്ന് ഞാനവനെ ധരിപ്പിച്ചില്ല.”
ഞാനവനെ സ്നേഹിച്ചു കൊണ്ടേയിരുന്നു.
എത്ര മുറിവിലും സ്നേഹിച്ചു
ഏത് വേദനയിലും സ്നേഹിച്ചു.
കൊടും ഭ്രാന്തിലും സ്നേഹിച്ചു.

സഖി,ഒന്ന് പറയട്ടെ
അവനെന്റെ സ്നേഹം വരെ വന്നു.
എന്നെ തൊട്ടു.
എന്നെ ചുംബിച്ചു.
പക്ഷേ ഞാൻ അനുഭവിക്കുന്ന പ്രേമത്തിൽ അവൻ പ്രവേശിച്ചതേയില്ല.
എന്നിൽ പിടയുന്ന വെപ്രാളങ്ങളുടെ ഇടനാഴികൾ അവൻ കണ്ടിട്ടേയില്ല.
എന്തിനേറെ.
ഞാൻ പ്രേമിക്കുന്ന പ്രേമം പോലും അവനെയൊരിക്കലും ബാധിച്ചിട്ടേയില്ല.
ഞാനെന്റെ കിരീടങ്ങൾ സ്വയം തേച്ചു മിനുക്കുന്നു.
പ്രേമം സ്വാതന്ത്ര്യമാണെന്ന് പറയുന്ന അവനെ നോക്കി, പക്ഷേ എനിക്ക് നീ എന്റെ മാത്രം ആവണമായിരുന്നുവെന്ന് മെല്ലെ പറഞ്ഞു
ഉപാധികളില്ലാത്ത പ്രേമമെന്ന അവന്റെ സൂത്രത്തോട് യുദ്ധത്തിന് നിൽക്കാതെ
നീല പൂക്കളിലേക്ക്, തിരകളില്ലാത്ത കടലിലേക്ക്
അടച്ചിട്ടു കരയാൻ സാധിക്കുന്ന മുറികളിലേക്ക്
ഭേദപ്പെടാത്ത വിഷാദത്തിന്റെ ഘോഷയാത്രയിലേക്ക് ഞാനെന്റെ കാലുകൾ നീട്ടി വയ്ക്കുന്നു.
പ്രേമിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് എഴുതി സൂക്ഷിക്കുന്നു

One Response

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…