സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഞാനെന്ന കവിത

നിശാന്ത് കൊടമന

ആരും വായിക്കാതെ,
മറിച്ചുപോലും നോക്കാത്ത
ഒരു പുസ്തകത്തിലെ
ചിതലരിച്ച വരികളുള്ള
ഒരു കവിതയായിരുന്നു ഞാൻ..
വൃത്തവും അലങ്കാരവും
ലക്ഷണവും ഇല്ലാത്ത
പേരിന് മാത്രം കവിതപോലൊന്ന്..

ചൊല്ലാൻ താളമില്ല,
വായിക്കാൻ സുഖമില്ല,
പാടുവാൻ ഈണമില്ല ,
എഴുതിയ ആൾപോലും
പുനർവായന മടിയ്ക്കും
കവിതയായി ജീവിച്ച്
തീർക്കുവാൻ മാത്രമായി,
ഒരു ജന്മമായിരുന്നു ഞാൻ..

അതിനിടയിൽ എന്നോ,
പൊടിഞ്ഞുപോയ
അക്ഷരങ്ങൾ ചേർത്തുവെച്ച്
ഞാൻ സ്വയം കവിതയായി..
സ്വയം വായിച്ചും
ചൊല്ലിയും പാടിയും
കേൾപ്പിച്ചു ലോകത്തെ..

പുനർവായനയിൽ
പലയിടങ്ങളിലും കണ്ട
അർത്ഥങ്ങളിൽ നിന്ന്
എന്നെ ഞാൻ ഒരു
മഹാകാവ്യമാക്കി
മാറ്റിയെഴുതി..

വായിച്ചവർക്ക് മുന്നിൽ
ഞാൻ വീണ്ടും പുതിയ
പല വരികളും കുറിച്ച്,
നീണ്ട കാവ്യങ്ങളായി
പുനർജനിക്കുമ്പോൾ,
പുതിയ അർത്ഥങ്ങളും പേറി
എൻ്റെ ഭൂതകാലം
ചിതലരിക്കുന്നതും കണ്ടു

One Response

  1. Dear Brother,
    I am so happy for your this truthful and justifiable way of journalism through your works. along with that I wish your stories, poems and your writings to be prosperous as always.
    To all of that my best wishes for you.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…