സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നിശ്ശബ്ദമാപിനികൾ

ഷമീന അലി


തിര
തീരമേ നനക്കുന്നില്ല….
മണൽവേവ്…ഉപ്പുകൊതി
അറിയുന്നേയില്ല….
കാറ്റിനെ കണ്ടില്ലെന്നോണം
ഓളങ്ങളെയേല്‍ക്കാതെ
അടിയൊഴുക്കിലേക്ക് മാത്രം
ആണ്ടിറങ്ങി…

തിരയേറ്റങ്ങളെ
തിരയിറക്കങ്ങളെ കാത്ത്
തീരം
ഇരുട്ടിൽ
നിശ്ശബ്ദമായി
തണുത്തുറയുന്നുമുണ്ട്….

മരം
ഇലകളേതുമില്ലാതെ
ചില്ലയൊതുക്കി
നഗ്‌നയായ്
വേരടർന്ന്
ഉണങ്ങുകയാണ്….
മരണശേഷമുള്ള
ഉപചാരങ്ങളെ കാത്ത്…

മഴ
മുള്ള് കുത്തിപ്പെയ്യുന്നു
അടിവേരിളക്കുന്നു
ഉറവേകാതെ
മദജലം പോൽ
ഒഴുകി ഒഴിയുന്നു…..

ഒരു വേള
കാത്തുനില്‍ക്കാതെ
എന്തിന് പെയ്തു തോർന്നുവെന്നോർക്കെ
മരപ്പെയ്ത്ത് തുള്ളിയടർത്തി പൊള്ളുകയാണ്

കാറ്റെവിടെയോ പ്രണയം പോൽ
തഴുകുന്നുമുണ്ട്
പക്ഷെ

തീരം തിരയോടെന്നപോലെ
മഴ മരത്തോടെന്ന പോലെ
ആകുന്നേയില്ല.:

2 Responses

  1. വ്യത്യസ്തത പുലർത്തുന്ന കവിതാ… ലളിതമായ വരികളിലൂടെ മനോഹരമായി പറഞ്ഞു ഒതുക്കുന്നു… അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…