സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൃതി പർവം

സ്മിത പ്രകാശ്

കാലങ്ങൾ എന്നിൽ കരവിരുത് ചാർത്തുമ്പോൾ,
ഞാൻ മൃതിയോടടുക്കുന്നുവോ ?

ത്വക്ക് ചുളിഞ്ഞിട്ടില്ല, ഓർമ്മകൾ മാഞ്ഞിട്ടില്ല,
പക്ഷെ മരണം എന്ന മഹാവൈദ്യൻ എന്നരികിലുണ്ട്.

ജന്മമെന്ന ശ്വാശ്വത സത്യം പോലെ
മരണമെന്ന നിത്യസത്യം !

ആരൊക്കെ കൂടെ ഉണ്ടെങ്കിലും,,
കൂടെയില്ലാരും മൃതിയുടെ പാതയിൽ,

സർവ്വം ശൂന്യം, സർവ്വസഹയും സ്നേഹമയിയും ,
കരുതലോടെ എൻ വരവിനായി കാതോർത്തു നിൽപ്പതവൻ !

കാരുണ്യം തീരെയില്ലാത്ത ഈ ജഗത്തിൽ,
കാരുണ്യവാനായ എന്റെ നിത്യകാമുകൻ !

എന്റെ വരവിനായി ദിനമെണ്ണി കത്തിരിക്കുന്ന,
മൃതി എന്നൊരു കൂട്ടുകാരനുണ്ടെന്ന് ഞാൻ മറന്നു പോകുന്നു,

ഇടയ്ക്കിടെ അവനത് ഓർമിപ്പിക്കുമ്പോൾ,
അവനെ കാണാൻ എനിക്കുമുണ്ട് കൊതി,

വേദന അറിയാത്ത ആ ലോകത്തേക്ക്
ഞാനും ഒരു ദിനം ചെന്നെത്തും,

അന്ന്..

എന്നെ കാണുവാൻ ഏറെ പേർ വരുമായിരിക്കും,
വന്നവർ എന്നെയെറെ പ്രശംസിക്കുമായിരിക്കും,

കൂടെ നടന്നവർ, ഒരുനൂറു പോരായ്മകൾ കണ്ടവർ,
അന്ന് എന്റെ നന്മകൾ വാഴ്ത്തുമായിരിക്കും.

വെറുപ്പോടെ മുഖം തിരിച്ചവർ,
എന്നെ അവസാനമായി കാണാന്‍ വരും

എന്റെ പതനം ആശിച്ചവർ, എനിക്കായി
അന്ന് അനുശോചനവാക്കുകൾ പറയുമായിരിക്കും.

തിരക്കുകളിൽ എന്നെ എന്നന്നേക്കുമായി,
മറന്നവർ,
അന്ന് ഓർമകളിൽ എന്നെ തിരയുമായിരിക്കും.

ആയൊരു ദിവസം ജനം ദയാവായ്പയോടെ എന്നിൽ
അന്ന് ചിരഞ്ജീവിപട്ടം ചാർത്തി തരുമ്പോൾ,

എല്ലാം വെറും മിഥ്യയെന്ന് തെളിയിച്ചു കൊണ്ട്,
കാലം തന്റെ രഥചക്രം മുന്നോട്ട് ഉരുട്ടുമ്പോൾ.,

മൃതിയുടെ മറവിയിൽ എന്നെ എന്നന്നേക്കുമായി വിട്ട്,
ഏവരും സ്വന്തം ജീവിതത്തിൽ മുന്നേറുമ്പോൾ,

എൻ കൈവിരലിൽ മുറുക്കെ പിടിച്ചു,
മൃതി,
എല്ലാം വ്യർത്ഥമെന്ന് വീണ്ടും നീ എന്നെ പഠിപ്പിക്കും,

ഞാൻ വീണ്ടും ഏകയായി ഈ നിരത്തിലൂടെ
നടക്കുമ്പോൾ,
ഈ ജഗത്തിൽ ജനിമൃതികൾ മാത്രം സത്യമെന്ന് മനസിലാക്കും !

ഹേ, പരമസത്വികഭാവത്തിൻ കാരുണ്യമേ,
നിന്നിൽ അലിയാൻ,
കൊതിയോടെ ഈ പന്താവിൽ കാത്ത് നിൽപ്പു ഞാൻ !

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…